- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
Author: News Desk
കണ്ണൂർ: ബി.ജെ.പിയെക്കുറിച്ചുള്ള പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഒരു പക്ഷം മാത്രമേയുള്ളൂ, അത് കർഷകരുടെ പക്ഷമാണ്. കർഷകരുടെ കാര്യം വരുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല. ബിജെപി നേതാക്കള്‍ കണ്ടത് ന്യൂനപക്ഷ വകുപ്പിന്റെ പരിപാടിക്ക് ക്ഷണിക്കാനാണ്. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെ ആരും ന്യായീകരിക്കുന്നില്ല. ഇത്തരമൊരു വിഷയം ബി.ജെ.പിയുമായല്ല കേന്ദ്ര സർക്കാരുമായാണ് ചർച്ച ചെയ്യുകയെന്നും മാർ പാംപ്ലാനി പറഞ്ഞു.
മോസ്കോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് റഷ്യയിലെത്തി. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉക്രൈനെ സഹായിക്കുന്നതിനാൽ ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനം റഷ്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. റഷ്യയെ ആയുധങ്ങൾ നൽകി സഹായിക്കാൻ ചൈന ശ്രമിക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ചൈന ഇത് നിഷേധിച്ചു. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും രാഷ്ട്രീയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് സന്ദർശനമെന്ന് റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി ഷി പറഞ്ഞു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ 12 നിർദ്ദേശങ്ങളും ചൈന മുന്നോട്ട് വച്ചിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനുമായി ഷി ചിൻപിങ് കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായും മറ്റും കൂടിക്കാഴ്ച നടത്തും.
സാൻഫ്രാൻസിസ്കോ: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂല പ്രവർത്തകരുടെ ആക്രമണം. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ ആക്രമണം നടത്തിയത്. കോൺസുലേറ്റിലെത്തിയ ഒരു സംഘം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും തകർത്തു. ‘ഫ്രീ അമൃത്പാൽ’ എന്ന് എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്തു. ആക്രമണ സമയത്ത് പശ്ചാത്തലത്തിൽ പഞ്ചാബി സംഗീതവും മുഴങ്ങിയിരുന്നു. ആക്രമണത്തിന്‍റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായി തിരച്ചിൽ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ അക്രമം നടത്തുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിനു മുന്നിൽ ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ ഇന്ത്യയുടെ ദേശീയ പതാക നീക്കം ചെയ്തതിൽ ഇന്ത്യ നേരത്തെ ബ്രിട്ടനോട് പ്രതിഷേധം അറിയിച്ചിരുന്നു. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരണം തേടിയ ഇന്ത്യ അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനിൽ നടന്ന സംഭവം…
തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പുവച്ചത്. എന്നാൽ വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. ചാൻസലർ ബിൽ, ലോകായുക്ത ബിൽ എന്നിവയുൾപ്പെടെ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇതിൽ രണ്ട് ബില്ലുകളിലാണ് ഗവർണർ ഒപ്പുവച്ചത്. വിവാദ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടേക്കും.
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ മുറിവ് തുറന്നിട്ട് ചികിത്സിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന ഘടകം. രോഗിക്ക് മതിയായ ചികിത്സ ഉറപ്പാക്കിയെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. 2022 ഫെബ്രുവരിയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഗർഭാശയ നീക്കശസ്ത്രക്രിയ ചെയ്തത്. ശേഷം ആറ് മാസത്തിനു ശേഷമാണ് രോഗി ആദ്യം ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. ഇതിനിടയിൽ അണുബാധ നീക്കം ചെയ്യാൻ ഏഴോളം ശസ്ത്രക്രിയകൾ നടത്തിയിരുന്നു. എന്നിരുന്നാലും, ഈ ശസ്ത്രക്രിയകളൊന്നും അണുബാധ പൂർണ്ണമായും നീക്കം ചെയ്യുന്നതിൽ വിജയിച്ചില്ല. വളരെ സങ്കീർണ്ണമായ അവസ്ഥയിലാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നത്. അൾട്രാസൗണ്ട് സ്കാൻ, എംആർഐ, ബയോപ്സി മുതലായ പരിശോധനകൾ നടത്തി. മുറിവിലെ പഴുപ്പ് പരിശോധിച്ചപ്പോൾ, ആന്‍റിബയോട്ടിക് പ്രതിരോധശേഷിയുള്ള എംഡിആർ ക്ലബ്സിയല്ല എന്ന മാരകമായ രോഗാണുവിനെ തിരിച്ചറിഞ്ഞു. സർക്കാർ മേഖലയിൽ വളരെ കുറച്ച് ചികിത്സാ ഓപ്ഷനുകൾ മാത്രമേ ഉള്ളൂ. രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി, ആദ്യം പഴുപ്പ് നീക്കം ചെയ്യാനും…
ദുബായ് : ബെൽസ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് ജോലിസ്ഥലത്തേക്ക് തിരിച്ചെത്തി. ദുബായിലെ എഫ്എം റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7 ൽ ജോലി ചെയ്യുന്ന മിഥുൻ ഇന്ന് അവരുടെ ഷോയിൽ അവതാരകനായെത്തി. മിഥുൻ തന്നെയാണ് ഇക്കാര്യം തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. “ഇന്ന് ഞാൻ ഹിറ്റ് 96.7 എഫ്എമ്മിൽ തിരിച്ചെത്തി പ്രവർത്തിക്കാൻ തുടങ്ങി. 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസം കൂടി തുടരും. എന്നാൽ നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആശംസകളും കാരണമാണ് ഇത് സാധ്യമായത്. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി” മിഥുൻ രമേശ് ഫേസ്ബുക്കിൽ കുറിച്ചു. ഈ മാസം മൂന്നിനാണ് ബെൽസ് പാഴ്സി രോഗത്തിന് ചികിത്സ തേടിയതായി മിഥുൻ രമേശ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മുഖം താൽക്കാലികമായി ഒരു വശത്തേക്ക് കോടുന്ന രോഗമാണിത്. മിഥുൻ രമേശ് തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലാണ് ചികിത്സ തേടിയത്.
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതി ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വടകര എം.എൽ.എയും ആർ.എം.പി നേതാവുമായ കെ.കെ രമ. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിലാണ് തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നത്. വിഷയം നാളെ സഭയിൽ ഉന്നയിക്കും. പൊലീസിനെ വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ന്യായീകരിച്ചത് തെറ്റാണെന്നും കെ.കെ.രമ പറഞ്ഞു. തിരുവനന്തപുരത്ത് ലൈംഗികാതിക്രമം നേരിട്ട യുവതിയെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ എം.എൽ.എയുടെ പ്രതികരണം.
ചെന്നൈ: നടി മീനയും ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന പരാമർശത്തിന്‍റെ പേരിൽ നടൻ ബയൽവാൻ രംഗനാഥനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിശേഷങ്ങളിലൂടെ ഓൺലൈൻ ചാനലുകളിൽ ശ്രദ്ധ നേടിയാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രശസ്തനായത്. അദ്ദേഹം നടത്തിയ പല വെളിപ്പെടുത്തലുകളും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ അദ്ദേഹം നടത്തിയ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ധനുഷിന്‍റെ വിവാഹമോചനത്തെക്കുറിച്ചും മീനയുടെ രണ്ടാം വിവാഹത്തെക്കുറിച്ചും സംസാരം നടക്കുന്നതിനിടെയാണ് രംഗനാഥന്‍റെ വിവാദ പരാമർശം. “രണ്ടുപേരും ചെറുപ്പക്കാരാണ്, വെറും 40 വയസ്സ്. ഇരുവർക്കും പങ്കാളികളില്ല. അതിനാൽ ഒരു പുതിയ ജീവിതം നയിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇവർ ഈ ജൂണിൽ വിവാഹിതരാകുമെന്നാണ് സൂചന. ചിലപ്പോൾ ലിവിങ് ടുഗേദേർ ആയിരിക്കും” എന്നാണ് ബയൽവാൻ രംഗനാഥൻ പറഞ്ഞത്. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിലെ തമിഴ് സിനിമാ ട്രോൾ ഗ്രൂപ്പുകളിൽ ബയൽവാൻ…
നടുറോഡിൽ സ്ത്രീക്കെതിരായ ലൈംഗികാതിക്രമം; നടപടിയെടുക്കാതിരുന്നതിന് പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെ നടപടി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തു. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിങ് ടുഗെദർ ബന്ധങ്ങളും രജിസ്റ്റർ ചെയ്യാൻ മാർഗനിർദേശം തേടി ഒരു അഭിഭാഷകനാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷയും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലിവിങ് ടുഗെദർ പങ്കാളികൾ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. “ഇതെന്താ? എന്തിനും ഏതിനും ആളുകൾ കോടതിയിലേക്ക് വരുന്നു. ഇത്തരം ഹർജികൾക്ക് ഇനി മുതൽ പിഴ ചുമത്തും. ആരുമായാണു രജിസ്ട്രേഷൻ? കേന്ദ്ര സർക്കാരുമായോ? ലിവിങ് ടുഗെദർ ബന്ധം പുലർത്തുന്ന ആളുകളുമായി കേന്ദ്ര സർക്കാർ എന്ത് ചെയ്യാനാണ്? ഇത് ആളുകൾക്ക് സുരക്ഷ നൽകാൻ ശ്രമിക്കുകയാണോ അതോ ലിവിങ് ടുഗെദർ ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ആളുകളെ തടയാൻ ശ്രമിക്കുകയാണോ?”…
