- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
Author: News Desk
മുംബൈ: രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനെ അപമാനിച്ചുവെന്ന രൂക്ഷ വിമർശനവുമായി മുംബൈ പ്രസ് ക്ലബ്. ഇന്നലെ പാർട്ടി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ മാധ്യമപ്രവർത്തകനെ അപമാനിച്ചെന്നാണ് ആരോപണം. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. എംപി സ്ഥാനം നഷ്ടപ്പെടുമോ എന്നതുൾപ്പെടെ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ രാഹുൽ പ്രകോപിതനായെന്നാണ് ആരോപണം. ബിജെപിക്കു വേണ്ടി ഇത്ര നേരിട്ട് പ്രവർത്തിക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനോട് ചോദിച്ചത്. ബി.ജെ.പിക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കിൽ എന്തിനാണ് മാധ്യമപ്രവർത്തകനായി തുടരുന്നതെന്നും ബി.ജെ.പിയുടെ ബാഡ്ജ് ധരിക്കാനും രാഹുൽ ഉപദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ വിമർശിച്ച് പ്രസ് ക്ലബ് പ്രസ്താവന ഇറക്കിയത്. പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു പത്രപ്രവർത്തകന്‍റെ ജോലിയെന്നും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായ രാഹുൽ നാലാം തൂണായ പത്രപ്രവർത്തനത്തിന്‍റെ അന്തസ്സിന് വിരുദ്ധമായി പ്രവർത്തിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ് ക്ലബ് പറഞ്ഞു.
കോഴിക്കോട്: റഷ്യൻ യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ യുവതിയെ ആക്രമിച്ച ആഗിലിന്‍റെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്ത് പോലീസ്. ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താൽക്കാലിക പാസ്പോർട്ടിനുള്ള നടപടികൾ ആരംഭിച്ചു. റിമാൻഡിൽ കഴിയുന്ന ആഗിലിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ ശേഷം മെഡിക്കൽ കോളേജിൽ തിരിച്ചെത്തി. യുവതിയെ ആക്രമിച്ച കൂരാച്ചുണ്ട് സ്വദേശി ആഗിൽ യുവതിയുടെ പാസ്പോർട്ടും നശിപ്പിച്ചിരുന്നു. ലഹരിക്ക് അടിമയായ ആഗിൽ ഫെബ്രുവരി 19നാണ് റഷ്യൻ യുവതിക്കൊപ്പം കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. ആഗിൽ യുവതിയെ പലതവണ മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ പിന്നീട് സമ്മതിച്ചതായി പോലീസ് പറഞ്ഞു. വീടിന്‍റെ മുകളിലത്തെ നിലയിൽ നിന്നും യുവതി താഴേക്ക് ചാടുന്നതിന്‍റെ തലേദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. റൺവേയിൽ നിന്ന് ഹെലികോപ്റ്റർ മാറ്റി, സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് റൺവേ തുറന്നത്. വിമാനത്താവളത്തിലെ സേവനം സാധാരണ നിലയിലായി. ഡൽഹി-കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മാലി ദ്വീപിൽ നിന്നുള്ള വിമാനം അൽപ്പസമയത്തിനകം കൊച്ചിയിലെത്തും. ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. വിമാനത്താവളത്തിലെ ബോർഡിംഗ് നടപടികൾ പുനരാരംഭിച്ചു. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പരിശീലന പറക്കലിനിടെ റൺവേയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്റർ മാറ്റിയ ശേഷമാണ് തുറന്നത്. 3 കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തമ്മിൽ വാക്പോര്. രാഹുൽ ഗാന്ധിക്കല്ല, രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടിക്കെതിരെയാണ് പാർട്ടിയുടെ പിന്തുണയെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുധാകരൻ. രാഹുലിനല്ല പിന്തുണയെന്നു പറഞ്ഞ ഗോവിന്ദന്‍റെ ബുദ്ധിയ്ക്ക് ഗുരുതരമായ കുഴപ്പമുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ അംഗത്വത്തെ കുറിച്ചാണ് ചർച്ച. രാഹുൽ ഗാന്ധിക്കല്ലെങ്കിൽ മറ്റാർക്കാണ് പിന്തുണ നൽകിയതെന്ന് ഗോവിന്ദൻ പറയണമെന്നും സുധാകരൻ പറഞ്ഞു.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചു; ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും
പത്തനംതിട്ട: കേരളത്തിതിലെ രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും അലർട്ടുകളാണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ പെയ്യുന്നതോടെ ഈ ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകാം. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് (41.2 ഡിഗ്രി സെൽഷ്യസ്). തിരുവനന്തപുരത്തും ഇന്നലെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. നെയ്യാറ്റിൻകരയിൽ ഇന്നലെ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തൃശൂർ മറ്റത്തൂർ വെള്ളിക്കുളങ്ങര മേഖലയിൽ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക കൃഷിനാശം. പ്രദേശത്തെ ആയിരത്തിലധികം വാഴകൾ കാറ്റിൽ നശിച്ചു. നിരവധി തെങ്ങുകളും കടപുഴകി വീണു. പ്രദേശത്തെ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മേൽക്കൂരയും സമീപത്തെ രണ്ട് വീടുകളും കാറ്റിൽ തകർന്നു. എറണാകുളം അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമുണ്ടായി.
മുംബൈ: കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഭാര്യ അയിഷ മുഖർജിയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് താരം വെളിപ്പെടുത്തലുമായെത്തുന്നത്. വിവാഹത്തെക്കുറിച്ചുള്ള തന്‍റെ തീരുമാനങ്ങൾ തെറ്റായി പോയെന്നാണ് ധവാൻ പറയുന്നത്. ബന്ധങ്ങളുടെ കാര്യം വരുമ്പോൾ, യുവാക്കൾ പങ്കാളിയുമൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. തിടുക്കത്തിൽ വൈകാരിക തീരുമാനങ്ങൾ എടുത്ത് വിവാഹത്തിലേക്ക് പോകരുത്. തന്‍റെ ജീവിതത്തിലേക്ക് എങ്ങനെയുള്ള പെൺകുട്ടിയാണ് വരേണ്ടതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും ശിഖർ ധവാൻ വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അന്തിമ തീരുമാനം ഓരോരുത്തരുടേതുമാണ്. ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പരാജയത്തിന് കാരണം. വിവാഹമോചന കേസ് നടക്കുകയാണ്. നാളെ മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നാൽ, കുറച്ചുകൂടി ശ്രദ്ധാപൂർവ്വം തീരുമാനങ്ങൾ എടുക്കുമെന്നും ധവാൻ വെളിപ്പെടുത്തി.
വാഷിങ്ടൺ: ഇന്ത്യൻ വംശജയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ അമേരിക്കയിൽ യുവാവിന് 100 വർഷം തടവ്. ജോസഫ് ലീ സ്മിത്ത് (35) എന്നയാളെയാണ് 100 വർഷം തടവിന് ശിക്ഷിച്ചത്. 2021 ൽ ലൂസിയാനയിലാണ് സംഭവം നടന്നത്. മിയ പട്ടേൽ എന്ന പെൺകുട്ടിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മോങ്ക്ഹൗസ് ഡ്രൈവിലെ ഹോട്ടൽ മുറിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിയ പട്ടേലിന്‍റെ തലയിൽ വെടിയേറ്റത്. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. ഹോട്ടൽ ഉടമകളായ വിമൽ, സ്നേഹൽ പട്ടേൽ എന്നിവർക്കൊപ്പം ഹോട്ടലിന്‍റെ താഴത്തെ നിലയിലാണ് മിയയും അനുജനും താമസിച്ചിരുന്നത്. ഇതിനിടെ സ്മിത്തും മറ്റൊരാളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും സ്മിത്ത് അദ്ദേഹത്തെ തോക്ക് കൊണ്ട് അടിക്കുകയും ചെയ്തു. എന്നാൽ അടുത്ത മുറിയിൽ കളിച്ചുകൊണ്ടിരിക്കെ തോക്കിൽ നിന്നുള്ള വെടിയുണ്ട കുട്ടിയുടെ തലയിൽ പതിക്കുകയായിരുന്നു.
രക്ത ദാനം ചെയ്ത് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ആൽബർട്ട് സ്വദേശിനിയായ 80 വയസുകാരി ജോസഫൈൻ മിച്ചാലുക്ക്. രക്ത ദാനം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നാണ് ഇവർ കരുതുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കൃത്യമായ ഇടവേളകളിൽ ജോസഫൈൻ രക്തം ദാനം ചെയ്യുന്നുണ്ട്. 1965-ൽ, തൻ്റെ 22-ാം വയസ്സിലാണ് ജോസഫൈൻ ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അവർ അത് തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കി, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തടസ്സമില്ലാതെ അത് ചെയ്യുന്നു. ഇതുവരെ 203 യൂണിറ്റ് രക്തമാണ് ഇവർ ദാനം ചെയ്തത്. തന്‍റെ സഹോദരിയാണ് രക്തദാനത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചതെന്നും സഹോദരിയുടെ നിർബന്ധപ്രകാരം 22-ാം വയസ്സിൽ ആദ്യമായി രക്തം ദാനം ചെയ്തുവെന്നും ജോസഫൈൻ പറയുന്നു. ആദ്യമായി രക്തം ദാനം ചെയ്തപ്പോൾ അൽപ്പം ഭയമുണ്ടായിരുന്നു, പിന്നീട് താൻ ചെയ്യുന്നതിന്‍റെ മഹത്വം തിരിച്ചറിഞ്ഞപ്പോൾ, അത് തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കിയെന്നും അവർ പറഞ്ഞു.
തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളി വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനുമോളുടെ മരണശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. അധ്യാപികയായ അനുമോളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിലെ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതലാണ് കാണാതായത്. കുമളി അട്ടപ്പള്ളത്തിനടുത്തുള്ള തമിഴ്നാട് അതിർത്തിയിലെ കാട്ടിൽ നിന്നാണ് ഇയാളുടെ മൊബൈൽ ഫോൺ കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. കാഞ്ചിയാർ പള്ളിക്കവല ജ്യോതി പ്രീ പ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ യുവതി പിറ്റേന്ന് നടത്താനിരുന്ന സ്കൂൾ വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിൽ എത്തിയിരുന്നില്ല. അനുമോളുടെ മാതാപിതാക്കളെ വിജേഷ് ഫോണിൽ വിളിച്ചാണ് മകൾ വീടുവിട്ടിറങ്ങിയ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ദമ്പതികൾ…
ഫ്ളോറിഡ : മൈക്കലാഞ്ചലോയുടെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സൃഷ്ടിയാണ് ദാവീദ്. ബൈബിൾ കഥാപാത്രമായ ഗോലിയാത്തിനെ കൊന്ന ദാവീദിന്‍റേതാണ് ഈ ശിൽപം. 5.17 മീറ്റർ നീളമുള്ള ശിൽപം പൂർണ നഗ്നനാണ്. എന്നിരുന്നാലും, ദാവീദിനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയതിന് ഒരു പ്രിൻസിപ്പലിന് നഷ്ടമായത് സ്വന്തം ജോലി. ഫ്ലോറിഡയിലെ ഒരു സ്കൂൾ പ്രിൻസിപ്പലിനാണ് ജോലി രാജിവയ്ക്കേണ്ടിവന്നത്. ഫ്ലോറിഡയിലെ ടാലഹാസി ക്ലാസിക്കൽ സ്കൂളിലെ പ്രിൻസിപ്പൽ ഹോപ്പ് കാരസ്കുലയ്ക്കെതിരെ ഒരു രക്ഷിതാവ് മാനേജ്മെൻ്റിന് പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് പ്രിൻസിപ്പലിനോട് രാജിവയ്ക്കാൻ മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. നവോത്ഥാന കലകളെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നു അധ്യാപകൻ. എന്നിരുന്നാലും, ടീച്ചർ മൈക്കലാഞ്ചലോയുടെ പ്രശസ്ത ചിത്രമായ ദാവീദിനേയും പരിചയപ്പെടുത്തി. എന്നാൽ ഇതറിഞ്ഞ ഒരു രക്ഷിതാവിന് ദേഷ്യം വന്നു. വിദ്യാർത്ഥികൾക്ക് അശ്ലീല ദൃശ്യങ്ങൾ പരിചയപ്പെടുത്തിയെന്നാണ് രക്ഷകർത്താവിന്‍റെ പരാതി. 11 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ടീച്ചർ ഈ ക്ലാസ് എടുത്തിരുന്നത്. നവോത്ഥാന കലകളെക്കുറിച്ചുള്ള ഒരു പാഠമായിരുന്നു അത്. മൈക്കലാഞ്ചലോയുടെ ‘ക്രിയേഷൻ ഓഫ് ആദം’, ബോട്ടിസെല്ലിയുടെ ‘ബർത്ത് ഓഫ്…