- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന് ജി.ആർ അനിൽ മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടു. അഭിപ്രായം ചോദിക്കാതെ മന്ത്രിയെ നിയമിച്ച രീതി ശരിയല്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പിൽ മുമ്പും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് ജി.ആർ അനിൽ പറഞ്ഞു. ജിആർ അനിലിന്‍റെ പരാമർശത്തിൽ അതൃപ്തി അറിയിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തിലെ വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിമാർക്ക് അഭിപ്രായം പറയാനും മുഖ്യമന്ത്രിക്ക് കത്ത് നൽകാനും അവകാശമുണ്ട്. എന്നാൽ, കത്തിനെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ല. കത്ത് ഓഫീസിലെത്തി അത് തുറക്കുന്നതിന് മുമ്പ് തന്നെ ഈ വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതിന്‍റെ ഉത്തരവാദിത്തം മന്ത്രിക്കാണ്. സാധാരണ നിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. ആദ്യമായി…
ചാവക്കാട് : ചാവക്കാട് മുനയ്ക്കക്കടവിൽ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്റ്റർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയിൽ എത്തിക്കാൻ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ട്.പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബെർട്ട് എന്നിവരാണ് മരിച്ചത്.ബോട്ടിൽ പോകുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട് സ്വദേശികളാണ് ഇവർ. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെയും രക്ഷപ്പെടുത്തി. ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. വൈക്കത്ത് നിന്ന് മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികളെ നേരത്തെ കണ്ടെത്തിയിരുന്നു. ജനാർദ്ദനൻ, പ്രദീപൻ എന്നിവരെ കണ്ടെത്തി. കായലിൽ നിറയെ പോളകൾ ആയതിനാൽ തീരത്തെത്താൻ കഴിയാതെ ഇവർ പെട്ടുപോകുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് എന്നിവരുടെ സഹായത്തോടെയാണ് ഇവരെ കരയ്ക്കെത്തിച്ചത്.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും കഴിയുന്നവരെ അപകടകരമായ സാഹചര്യമല്ലാതെ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി വി പി ജോയ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10 ഇടപാടുകൾ പൂർണ്ണമായും സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു.ചെക്ക്ബുക്കിന് മാത്രമാണ് ജിഎസ്ടി നികുതിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നു. മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ കാർഷിക ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചു. തൈര്, ലസ്സി, വെണ്ണ, പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ജൂലൈ 18 മുതലാണ് ഇത്തരം പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് 5 ശതമാനം നിരക്കിൽ ജിഎസ്ടി ഏർപ്പെടുത്തിയത്. ഐ.സി.യു ഒഴികെ 5,000 രൂപയിലധികം വിലവരുന്ന ആശുപത്രി മുറിയുടെ ഉപയോഗത്തിനും നികുതി ചുമത്തിയിട്ടുണ്ട്.
നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപം തെളിച്ചു. രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. നിറപുത്തരി പൂജകൾക്കായി നാളെ പുലർച്ചെ നാലിന് നട തുറക്കും. രാവിലെ 5.40 നും വൈകിട്ട് 6 നും ഇടയിലായിരിക്കും ചടങ്ങ്. തുടർന്ന് ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ പ്രസാദമായി തന്ത്രി ഭക്തർക്ക് സമർപ്പിക്കും. നാളെ നെയ്യഭിഷേകം, കലശാഭിഷേകം, കലഭാഭിഷേകം എന്നിവയും ഉണ്ടാകും. രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് വൈകുന്നേരം നട തുറക്കും. 21-ന് രാത്രി ഹരിവരാസനം സങ്കീർത്തന…
കഴിഞ്ഞ നാല് വർഷത്തിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ജീവനക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവുണ്ടായതായാണ് റിപ്പോർട്ട്. 2018 ൽ സഞ്ജയ് കുമാർ മിശ്ര ഇഡി ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം കൂടുതൽ പേര് ഇഡിയിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ.സഞ്ജയ് മിശ്ര ചുമതലയേൽക്കുന്നതിന് മുമ്പ് അഞ്ച് സ്പെഷ്യൽ ഡയറക്ടർമാരും 18 ജോയിന്‍റ് ഡയറക്ടർമാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്നു. നിലവിൽ ഇഡിക്ക് ഒമ്പത് സ്പെഷ്യൽ ഡയറക്ടർമാരും 11 അഡീഷണൽ ഡയറക്ടർമാരും 36 ജോയിന്‍റ് ഡയറക്ടർമാരും 18 ഡെപ്യൂട്ടി ഡയറക്ടർമാരുമുണ്ട്. കേന്ദ്ര,സംസ്ഥാന സർക്കാരുകളിൽ നിന്ന് ഇ.ഡിയിലേക്കുള്ള ഡെപ്യൂട്ടേഷൻ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വർദ്ധിച്ചു. ഇക്കാലയളവിൽ ഇഡി ഓഫീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. മേഘാലയ, കർണാടക, മണിപ്പൂർ, ത്രിപുര, സിക്കിം എന്നിവിടങ്ങളിൽ ഇഡിക്ക് ഇപ്പോൾ ഓഫീസുകളുണ്ട്.
കോട്ടയം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നാളെ അവധി.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുറകെ വ്യപക ക്യാംപെയ്നുമായി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തുന്ന ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേശ് എന്നിവരും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടും ദേശീയ പതാകയുയർത്തുന്ന നെഹ്റുവിന്‍റെ ചിത്രം പങ്കുവച്ച് പ്രചാരണത്തിൽ പങ്കുചേർന്നു. നെഹ്റുവിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ പതാകയ്ക്ക് നിറമുള്ള ചിത്രമാണ്. “നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അതോരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ചണ്ഡിഗഡ്: ഹരിയാന കോണ്ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേരുമെന്നു റിപ്പോർട്ട്. കോണ്‍ഗ്രസ് വിടുകയാണെന്ന് ചൂണ്ടിക്കാട്ടി ബിഷ്‌ണോയ് അസംബ്ലി സ്പീക്കര്‍ ഗിയാന്‍ ചന്ദ് ഗുപ്തയ്ക്ക് രാജിക്കത്ത് നൽകിയിരുന്നു. ബിഷ്ണോയ് പാർട്ടി വിട്ടതോടെ അദ്ദേഹത്തിന്‍റെ മണ്ഡലമായ ആദംപൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
ന്യൂദല്‍ഹി: ഏറെ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നാഷണൽ ഹെറാൾഡിന്‍റെ ഓഫീസ് സീൽ ചെയ്തു. നാഷണൽ ഹെറാൾഡിന്‍റെ ഓഫീസിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതേതുടർന്ന് ഓഫീസ് സീൽ ചെയ്തു. അഴിമതിക്കേസിൽ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡി ഓഫീസിൽ റെയ്ഡ് നടത്തിയത്.
