- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
പാലക്കാട്: മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് ബി.ജെ.പിയും സി.പി.എമ്മും. കൊലപാതകം നടത്തിയത് ആർ.എസ്.എസാണെന്നും മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. ഷാജഹാനെ കൊലപ്പെടുത്തിയവർ വർഷങ്ങൾക്ക് മുമ്പ് സി.പി.എം വിട്ടവരാണെന്നും ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. കൊലയാളി സംഘത്തിലെ അംഗങ്ങൾ നേരത്തെ തന്നെ പാർട്ടി വിട്ടിരുന്നു. ഇപ്പോൾ അവർ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകരാണ്. വർഷങ്ങൾക്ക് മുമ്പ് പാർട്ടി വിട്ട ഇവർക്ക് ആർഎസ്എസിന്‍റെ സഹായം ലഭിച്ചിരുന്നു. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ അവർ വിലാപയാത്രയിൽ പങ്കെടുത്തിരുന്നു. അപ്പോൾ പിന്നെ എങ്ങനെയാണ് ഇവർ സി.പി.എം പ്രവർത്തകരാണെന്ന് പറയാൻ കഴിയുക? ഷാജഹാനെ ലക്ഷ്യമിട്ടാണ് അവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നിട്ടും അവർ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി. ബി.ജെ.പി പ്രവർത്തകൻ ആറുചാമിയെ കൊലപ്പെടുത്തിയ കേസിൽ ഷാജഹാനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.…
ഹൈദരാബാദ്: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ തെലങ്കാനയിലെ മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ വൻ ജനത്തിരക്ക്. നല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാലിലുള്ള മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ ഇപ്പോൾ പ്രതിദിനം 350 പേര്‍ വരെ എത്താറുണ്ടെന്നാണ് വിവരം. ഹൈദരാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള തെലങ്കാനയിലെ ചിറ്റിയാൽ പട്ടണത്തിന് ചുറ്റുമുള്ള പലർക്കും മഹാത്മാഗാന്ധി ക്ഷേത്രം സന്ദർശിക്കുന്നത് ഒരു വികാരമായി മാറുന്നു. ജില്ലയിലെ ചിറ്റിയാൽ പട്ടണത്തിനടുത്തുള്ള പെഡ്ഡ കപർത്തി ഗ്രാമത്തിലെ ക്ഷേത്രമാണ് വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതെന്ന് ക്ഷേത്രം കൈകാര്യം ചെയ്യുന്ന മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി വി കൃഷ്ണ റാവു പറഞ്ഞു. സാധാരണ ദിവസങ്ങളിൽ 60-70 സന്ദർശകർ എത്തുന്ന ക്ഷേത്രത്തിൽ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കാൻ തെലങ്കാന സർക്കാരും കേന്ദ്ര സർക്കാരും മുൻകൈയെടുത്തതോടെ ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചതായി റാവു പറഞ്ഞു. സാധാരണയായി, 60 മുതൽ 70 വരെ ആളുകൾ എല്ലാ ദിവസവും ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്താറുണ്ട്. ഇപ്പോൾ ആസാദി കാ അമൃത്…
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനമായ സൗദിയ ഞായറാഴ്ച ഹാജിമാരുമായി അഹമ്മദാബാദിലേക്ക് തിരികെ പറന്നതോടെ, ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിസമാപ്തിയായി. ഈവര്‍ഷം ഹജ്ജിനെത്തിയ വിദേശ ഹാജിമാരുമായുള്ള അവസാന വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 347 തീർത്ഥാടകരുമായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദിയയുടെ എസ്വി 5712 വിമാനം സൗദിയ എയർലൈൻസ് ചീഫ് ഹജ്ജ് ഉംറ ഓഫീസർ അമർ അൽ ഖുഷൈലാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജൂൺ ആറിനാണ് തീർത്ഥാടകരുടെ രാജ്യത്തേക്കുള്ള വരവ് ആരംഭിച്ചത്.
പാലക്കാട്: മലമ്പുഴ കുന്നംകോട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്. ഷാജഹാന്‍റെ കാലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി എഫ്ഐആറിൽ പറയുന്നു. ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്ന് ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞു. തന്റെ മകൻ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു. പാർട്ടി അംഗമായ സുരേഷിന്‍റെയും സുകുമാരൻ എന്ന മറ്റൊരാളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുരേഷാണ് ഷാജഹാനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ശബരിയും പിന്നീട് അനീഷും വെട്ടിയെന്നാണ് സുരേഷിന്റെ മൊഴി.ഈ മേഖലയില്‍ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കൊലക്കേസിൽ ജയിലിൽ കഴിയുന്നയാളെ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ചിലർ ബ്രാഞ്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി, അവരിൽ ചിലർ ബി.ജെ.പിയിൽ ചേർന്നു. എന്നാൽ പ്രതികൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു.
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയാ ഗാന്ധി. കേന്ദ്ര സർക്കാർ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും അപമാനിക്കുകയാണെന്ന് സോണിയ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങളെ സർക്കാർ വിലകുറച്ച് കാണുകയാണ്. അവർ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നു. അവർ സ്വയം മഹത്വവൽക്കരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സോണിയ പറഞ്ഞു. ഗാന്ധിജി, നെഹ്റു, ആസാദ്, പട്ടേൽ തുടങ്ങിയ പ്രമുഖ നേതാക്കളെ അപമാനിക്കാനുള്ള ഏത് നീക്കത്തെയും കോൺഗ്രസ് ശക്തമായി എതിർക്കും. കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യം എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചു. ദീർഘദർശികളായ നേതാക്കൾ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം അവതരിപ്പിച്ചു. അവർ നമുക്ക് ശക്തമായ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും നൽകി. വൈവിധ്യമാണ് രാജ്യത്തിന്‍റെ ശക്തിയെന്നും സോണിയ കൂട്ടിച്ചേർത്തു. അതേസമയം, ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ, കുടുംബ വാഴ്ചാ രാഷ്ട്രീയം പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ 10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം കൈവരിച്ചതായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 2022 നവംബറിൽ കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 10 ശതമാനം എഥനോൾ ബ്ലെൻഡിങ്ങ് ജൂണിൽ കൈവരിക്കാൻ കഴിഞ്ഞു. ഈ വിജയം സർക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ഇതുമൂലം 2025 ൽ 20% എഥനോൾ ബ്ലെൻഡ് ചെയ്ത പെട്രോൾ നിർമ്മിക്കണമെന്ന ലക്ഷ്യം സ്ഥാപിക്കുകയും ചെയ്തു. പെട്രോളിൽ എഥനോൾ കലർത്തുന്നത് 50,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനും കാരണമായെന്ന് കഴിഞ്ഞ ആഴ്ച പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കരിമ്പ്, ധാന്യങ്ങൾ, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് എഥനോൾ നിർമ്മിക്കുന്നതിനാൽ ഈ നീക്കം കർഷകർക്ക് ഒരു ബദൽ വരുമാന മാർഗ്ഗവും നൽകും.
തിരുവനന്തപുരം: ഫെഡറലിസം രാജ്യത്തിന്‍റെ അടിസ്ഥാന തത്വമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നാം കാണുന്ന എല്ലാ വെളിച്ചങ്ങളും നമുക്ക് നൽകാൻ ജീവൻ ബലിയർപ്പിച്ച ധീരരായ ദേശസ്നേഹികളെ ഓർക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വ്യത്യസ്തമായ നിരവധി കാഴ്ചപ്പാടുകള്‍ ചേര്‍ന്ന് മഹാപ്രവാഹമായി മാറിയ ഒന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. അതിനാൽ, നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ രാജ്യത്ത് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ശരിയായ മാർഗ്ഗനിർദ്ദേശം. മതേതരത്വം രാജ്യത്തിന്‍റെ ശക്തിയാണെന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വവും ഫെഡറലിസവും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: 10 മടങ്ങ് വേഗതയും ലാഗ് ഫ്രീ കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന 5ജി മൊബൈൽ ടെലിഫോണി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 ജി മുതൽ രാജ്യത്തെ സാങ്കേതികവിദ്യയുടെ സമഗ്രവികസനം, ഗ്രാമങ്ങളിലുടനീളം ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) ശൃംഖലകൾ സ്ഥാപിക്കൽ , കോമൺ സർവീസസ് സെന്‍ററുകൾ വഴി ഗ്രാമങ്ങളിൽ ഡിജിറ്റൽ സംരംഭകത്വം സാധ്യമാക്കൽ, ഇലക്ട്രോണിക് ചിപ്പുകളുടെ വികസനം തുടങ്ങിയ ലക്ഷ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. “ഇനി നമ്മൾ 5 ജി യുഗത്തിലേക്ക് കടക്കുകയാണ്. അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ ഗ്രാമങ്ങളിലേക്കും ഒപ്റ്റിക്കൽ ഫൈബർ സേവനം വ്യാപിപ്പിക്കും. ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം എല്ലാ ഗ്രാമങ്ങളിലൂടെയും കടന്നുപോകുമെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്. ‘ഹർ ഘർ തിരംഗ’ (എല്ലാ വീടുകളിലും പതാക) കാമ്പയിന്‍റെ ഭാഗമായാണ് പതാകകൾ വലിയ അളവിൽ വിറ്റുപോകുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു. കഴിഞ്ഞ 16 വർഷത്തിനിടയിൽ ദേശീയ പതാക ഏറ്റവുമധികം വിറ്റഴിഞ്ഞ വർഷമാണ് ഇതെന്ന് മുംബൈയിലെ ‘ദി ഫ്ലാഗ് കമ്പനി’ സഹ സ്ഥാപകൻ ദൽവീർ സിംഗ് നഗി പറഞ്ഞു. “ഈ വർഷം ദേശീയ പതാകയ്ക്ക് മറ്റൊരിക്കലുമില്ലാത്ത ഡിമാൻഡുണ്ട്. കഴിഞ്ഞ 16 വർഷത്തെ ബിസിനസിൽ ഇത്രയധികം ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്ക് ഇപ്പോഴും ഓർഡറുകൾ ലഭിക്കുന്നു. എന്നാൽ, അവസാന സമയമായതിനാൽ ചിലതൊക്കെ നിരസിക്കേണ്ടിവന്നു. ഇതുവരെ 10 ലക്ഷം പതാകകളാണ് ഞങ്ങൾ വിറ്റഴിച്ചത്,” – ദൽവീർ സിംഗ് നഗി പറഞ്ഞു.
മുംബൈ: സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. പിന്നാക്ക വിഭാഗങ്ങൾ, മറാത്ത, ധൻഗർ സമുദായങ്ങൾക്ക് സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ദേശീയപതാക ഉയർത്തി സംസാരിക്കുകയായിരുന്നു ഷിൻഡെ. സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളിവർഗത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് മുൻഗണന. ആദ്യ ദിവസം മുതൽ ഞാൻ ഇതിനായുള്ള ജോലികൾ ആരംഭിച്ചു. സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ ഒബിസി, മറാത്ത, ധൻഗർ സമുദായങ്ങൾക്കും വ്യാപിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. 28 ജില്ലകളിലായി 15 ലക്ഷം ഹെക്ടർ ഭൂമിയെ പ്രളയം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതർക്കുള്ള സഹായം ഇരട്ടിയാക്കിയിട്ടുണ്ടെന്നും പ്രളയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നദികളുടെ ആഴം ശാസ്ത്രീയമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.