Author: News Desk

പനങ്ങാട്: 1000 ചിരട്ടയിൽ ഗാന്ധി ചിത്രം തീർത്ത് വിദ്യാർഥികള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ അധ്യാപകരും പൂർവ്വ വിദ്യാർഥികളും ചേർന്നാണ് ചിരട്ടയിൽ ഗാന്ധിജിയുടെ രൂപം തീർത്തത്. സ്കൂൾ വിദ്യാർഥികളാണ് ചിത്രത്തിനാവശ്യമായ മുഴുവൻ ചിരട്ടകളും ശേഖരിച്ച് കൊണ്ടുവന്നത്. പരിപാടിക്ക്, പ്രധാനാധ്യാപകൻ സബീഷ് സി.പി. പി.ടി.എ പ്രസിഡന്റ് പ്രജീഷ് അധ്യാപകരായ ശ്രിനേഷ് , വിനൂപ്, ബിനീഷ് രാകേഷ് എന്നിവരും പൂർവ വിദ്യാർഥികളായ ദിൻ രാജ്, അഭിനവ്, സജേഷ് , സുഭാഷ് എന്നിവരും നേതൃത്വം നൽകി.

Read More

ചെന്നൈ: തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ. സാമൂഹ്യ പരിഷ്കർത്താവായ പെരിയോറിന്റെ പ്രതിമ പൊളിക്കാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയോർ ദ്രാവിഡകഴകത്തിന്‍റെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സൈബർ ക്രൈം പൊലീസാണ് നടപടി എടുത്തത്. ഹിന്ദു മുന്നണിയുടെ കലാസാംസ്കാരിക വിഭാഗത്തിന്‍റെ പ്രസിഡന്‍റാണ് കനൽ കണ്ണൻ. ശ്രീരംഗത്തെ രംഗനാഥ ക്ഷേത്രത്തിന് മുന്നിലെ പ്രതിമ തകര്‍ക്കണമെന്നാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ദൈവമില്ലെന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നിൽ വയ്ക്കരുതെന്നും അത് പൊളിക്കണമെന്നും ആണ് കനൽ കണ്ണൻ പറഞ്ഞത്. അറസ്റ്റിന്‍റെ സൂചന ലഭിച്ചയുടൻ തന്നെ കനൽ കണ്ണൻ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയിരുന്നു. എന്നാൽ അത് നിരസിക്കുകയായിരുന്നു. പുതുച്ചേരിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍‍. ബി.ജെ.പിയെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരിടത്തും കാണാൻ കഴിയില്ലെന്നും കെ.പി.സി.സി ഓഫീസിൽ പതാക ഉയർത്തിയ ശേഷം അദ്ദേഹം പറഞ്ഞു. അതേസമയം, ബ്രിട്ടീഷുകാരുടെ പാദസേവകരാണ് ആർഎസ്എസുകാരെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. നായനാർ പാർക്കിൽ ഇടതുമുന്നണിയുടെ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ. തെക്കൻ കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. നിയമസഭയിൽ സ്പീക്കർ എം ബി രാജേഷ് ദേശീയ പതാക ഉയർത്തി. എ.കെ.ജി സെന്‍ററിൽ മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള, എം.എൻ സ്മാരകത്തിൽ കാനം രാജേന്ദ്രൻ, കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് എന്നിവർ പതാക ഉയർത്തി. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനിൽകാന്ത് ദേശീയപതാക ഉയർത്തി.

Read More

സ്വാതന്ത്ര്യദിനം ബഹിരാകാശത്തും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശംസകളറിയിച്ച് ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ രാജ ചാരി ബഹിരാകാശ നിലയത്തിലെ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു. “ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഞാന്‍ ഇന്ത്യന്‍ പ്രവാസികളെ ഓര്‍മിപ്പിക്കുകയാണ്. എന്റെ കുടിയേറ്റക്കാരനായ പിതാവിന്റെ ജന്മ നഗരമായ ഹൈദരാബാദ് തെളിച്ചത്തോടെ തിളങ്ങുന്നത് ബഹിരാകാശ നിലയത്തില്‍ നിന്ന് ഞാൻ കണ്ടു. ഇന്ത്യന്‍ അമേരിക്കക്കാര്‍ എല്ലാ ദിവസവും മാറ്റം കൊണ്ടുവരുന്ന ഇടങ്ങളില്‍ ഒന്ന് മാത്രമാണ് നാസ. ആഘോഷത്തിനായി കാത്തിരിക്കുന്നു” അദ്ദേഹം കുറിച്ചു.

Read More

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഒരാളെ ബോറിവാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഫ്സൽ എന്ന യുവാവാണ് പിടിയിലായത്. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിൽ 4 തവണ വിളിച്ച ഒരാൾ അംബാനിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. ആശുപത്രിയിലേക്ക് വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്ത് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

Read More

ന്യൂഡൽഹി: ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുമ്പോൾ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ശ്രദ്ധ നേടുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ, ഒരു യുഎസ് ഡോളറിന്‍റെ മൂല്യം ഏകദേശം 4 രൂപയായിരുന്നെങ്കിൽ, ഇപ്പോൾ ഏതാണ്ട് 80 രൂപയ്ക്കടുത്താണ്. അതായത് സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾക്കിടെ രൂപയ്ക്ക് സംഭവിച്ചത് ഏതാണ്ട് 75 രൂപയോളം മൂല്യശോഷണം. പ്രധാനമന്ത്രി തന്‍റെ ചെങ്കോട്ട പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ, രാജ്യം 75 വർഷങ്ങളിലൂടെ കടന്നുപോയി, അത് നിരവധി ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു. ഇതിനിടയിൽ സംഭവിച്ച പല കാര്യങ്ങളും രൂപയുടെ മൂല്യം ഇടിയുന്നതിനു കാരണമായെന്ന് വിവിധ ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. രൂപയുടെ മൂല്യം താറുമാറാക്കിയ ആദ്യത്തെ പ്രധാന സംഭവം 1960 കളിൽ ഭക്ഷ്യോൽപ്പാദനത്തിലും വ്യാവസായിക ഉൽപാദനത്തിലും ഉണ്ടായ കുത്തനെയുള്ള ഇടിവാണ്. ഇതിനെ തുടർന്ന് ഇന്ത്യ-ചൈന യുദ്ധവും ഇന്ത്യാ-പാക് യുദ്ധവും നടന്നു. 1991 ൽ രാജ്യം നേരിട്ട…

Read More

തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞായറാഴ്ചയാണ് രാജൻ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നു കിലോമീറ്റർ കഴിഞ്ഞപ്പോൾ രോഗിയുടെ ശ്വാസതടസ്സം വർദ്ധിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുവദിച്ചില്ലെന്നും ഗിരീഷ് ആരോപിച്ചു.

Read More

തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി നെൽസൺ. 38 ശതമാനം ഓക്സിജൻ നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളേജിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ ആംബുലൻസിൽ വച്ചാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ സിലിണ്ടർ തീർന്നതായും ബന്ധുക്കൾ പറഞ്ഞു. തിരുവല്ല വെസ്റ്റ് വെൺപാല 22ൽ രാജൻ ആണ് മരിച്ചത്.

Read More

തിരുവനന്തപുരം: ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് രാജ്യം ഭരിക്കുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യ സമരത്തിന്‍റെ ആദർശങ്ങളെ നിരാകരിച്ചവരാണ് അവർ. അങ്ങനെ, മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം തുടങ്ങിയ സ്വാതന്ത്ര്യത്തിന്‍റെ മുഖമുദ്രകളെല്ലാം അപകടത്തിലാണ്. അവർ ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്.വിധിയുടെ വിളയാട്ടം മൂലം അധികാരത്തിൽ വന്നവർ നാളെ ത്രിവർണപതാകയേന്താന്‍ നമ്മോട് ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ‘ത്രി’ എന്ന വാക്ക് തന്നെ അരോചകമാണ്. മൂന്ന് നിറങ്ങളിലുള്ള പതാക വളരെ മോശമായ മാനസിക ഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

Read More

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. പ്രശ്നം പരിഹരിക്കാൻ ദ്രുതഗതിയിലുള്ള നടപടി ഉണ്ടാകണം. ദേശീയപാതയിലെ കുഴികൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുഴിയിൽ വീഴുന്ന അപകടങ്ങൾ പതിവായതോടെയാണ് ഗവർണർ ഇടപെട്ടത്. വീഴ്ച ആരുടെ ഭാഗത്തായാലും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം. തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. ‘ക്വിക്ക് ആക്ഷന്’ പേരുകേട്ട മന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നത്തിൻ ഉടനടി പരിഹാരം കാണണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. അതേസമയം കണ്ണൂർ സർവകലാശാല വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും നടപടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞു.

Read More