- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: News Desk
ന്യൂഡല്‍ഹി: വിവാദ കശ്മീർ പരാമർശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ നടപടി ആരംഭിച്ച് ഡല്‍ഹി പോലീസ്. സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീലിന്‍റെ നടപടിക്കെതിരെയാണ് കേസ്. ബിജെപി അഭിഭാഷകൻ ജി.എസ് മണിയാണ് ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി ജലീലിനെതിരെ പരാതി നൽകിയത്. നടപടി ഉണ്ടാകുന്നില്ലെന്ന് കണ്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെ ചുമത്തി കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്ന് ഡല്‍ഹി കോടതിയിലെ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായി പരാതിക്കാരന്‍ ജി.എസ് മണിയെ ഡല്‍ഹി പോലീസ് അറിയിച്ചു. കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരാമർശമാണ് വിവാദമായത്. പാക് അധീന ഇന്ത്യയെ ആസാദ് കശ്മീർ എന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സർവീസ് പെൻഷൻകാർക്കും വിരമിച്ച ജീവനക്കാർക്കും 1,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ നൽകും. പാർട്ട് ടൈം കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് അഡ്വാൻസ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും ഈ വർഷവും ഇതേ നിരക്കിൽ ഉത്സവബത്ത ലഭിക്കും. ഓണത്തോടനുബന്ധിച്ച് 13 ലക്ഷത്തിലധികം ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് പ്രത്യേക സഹായം എത്തുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഡൽഹി: വിവാദമായ കശ്മീർ പരാമർശത്തിനെതിരായ കേസ് അന്വേഷിക്കാൻ, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചു. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതലയെന്ന് ഡൽഹി പോലീസ് അറിയിച്ചു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ഹർജിയിൽ, കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പൊലീസിൻ്റെ നടപടി. പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും ജലീൽ എഴുതിയിരുന്നു. ഇത് പിന്നീട് തിരുത്തുകയും പിൻവലിക്കുകയും ചെയ്തു. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി നിയമസഭയിൽ വിശ്വാസവോട്ട് തേടി. ‘ഓപ്പറേഷന്‍ താമര’യുടെ ഭാഗമായി ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാ എഎപി എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്നും തെളിയിക്കാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സഭയിൽ വിശ്വാസവോട്ട് തേടുന്നത്. തിങ്കളാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം സർക്കാർ വിളിച്ചുചേർത്തിരുന്നു.
കോഴിക്കോട്: നിര്‍മിത ബുദ്ധിയിലൂടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അന്തേവാസികളുടെ രക്ഷപ്പെടൽ. പ്രശ്നം പരിഹരിക്കാൻ 24 പുതിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് മാത്രം പോരാ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്തുചെയ്യാമെന്നാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഈ ഘട്ടത്തിലാണ് പാലക്കാട് ഐഐടിയുടെ ടെക്നോളജി ഹബ്ബായ ഐ.പി.ടി.ഐ.എഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായത്തോടെ അന്തേവാസികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കാണിച്ച് പദ്ധതിയുടെ കരട് സമർപ്പിച്ചത്. ആരോഗ്യ വകുപ്പ് പദ്ധതിയെക്കുറിച്ച് പഠിച്ചു വരികയാണ്. ഇത് നല്ല ആശയമാണെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. ഇന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പല മേഖലകളിലും ഉപയോഗിക്കുന്നു. എന്നിരുന്നാലും, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഇത് അധികം പരീക്ഷിച്ചിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച്, രോഗികളെ നിരീക്ഷിക്കാനും അവരുടെ മാറ്റങ്ങൾ സമയബന്ധിതമായി മനഃപാഠമാക്കാനും കഴിയും. ഇത് രോഗികൾക്ക് മെച്ചപ്പെട്ട പരിചരണവും ചികിത്സയും നൽകും. ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.…
ഡല്‍ഹി: രാഹുൽ ഗാന്ധി നല്ല വ്യക്തിയാണെന്നും എന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയം പറ്റില്ലെന്നും, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ കോണ്‍ഗ്രസ് പ്രവർത്തക സമിതി, നിലവിൽ അർത്ഥശൂന്യമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ഒരു പരിധിവരെ കൂടിയാലോചനാ രാഷ്ട്രീയത്തിൽ വിശ്വസിക്കുമ്പോൾ രാഹുൽ ഗാന്ധി അങ്ങനെയല്ല. “ഇപ്പോഴത്തെ സിഡബ്ല്യുസി അർ ത്ഥശൂൻയമാണ്. CWC പേരിൻ മാത്രമാണെന്ന് പറയാം. 1998 നും 2004 നും ഇടയിൽ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി മുഴുവൻ കൂടിയാലോചനകളും നടത്തി.
ന്യൂഡല്‍ഹി: യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യഹർജിയിൽ തിങ്കളാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. 2020 ഒക്ടോബർ 6 മുതൽ കാപ്പൻ ജയിലിലാണെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് കാപ്പന്‍റെ ബാങ്ക് അക്കൗണ്ടിൽ 45,000 രൂപ നിക്ഷേപിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഇതിന് പോലും തെളിവില്ലെന്ന് കാപ്പന്‍റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. കാപ്പൻ വാഹനം വാങ്ങാൻ പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ടാക്സി ഡ്രൈവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതായി കപിൽ സിബൽ കോടതിയെ അറിയിച്ചു. കേസിൽ എത്ര പ്രതികളുണ്ടെന്നും ഇവരിൽ എത്രപേർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ലളിത് ചോദിച്ചു.
ഡൽഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെയാണ് സുപ്രീം കോടതി ഹർജി പരിഗണിച്ചത്.
കൊച്ചി: വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതി. വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്നും പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനു ശിവരാമൻ. അതേസമയം, ഹൈക്കോടതി ഇടപെട്ടിട്ടും നിർമ്മാണം പുനരാരംഭിക്കാനായില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി ആദ്യം ഇടത് യൂണിയനുകളെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിൽ തൊഴിലാളികൾക്ക് എന്ത് പങ്കാണ് ഉള്ളതെന്ന് കോൺഗ്രസ് അംഗം എം.വിൻസെന്‍റ് ചോദിച്ചു. അതേസമയം, ഓണത്തിന് മുമ്പ് ശമ്പള വിഷയത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്ന് പറയാൻ മാനേജ്മെന്‍റും തയ്യാറല്ല. ട്രേഡ് യൂണിയനുകൾ സമവായത്തിലെത്താതെ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്. വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് ധനവകുപ്പിന്‍റെ നിലപാട്. വരുമാനം വർദ്ധിപ്പിക്കുന്നതിന് സിംഗിൾ ഡ്യൂട്ടി എന്ന തീരുമാനത്തിലെത്താനാണ് മാനേജ്മെന്‍റ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. സുശീൽ ഖന്നയുടെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡീസൽ ക്ഷാമം പൂർണമായും പരിഹരിക്കാത്തതിനാലും ഡ്രൈവർ-കണ്ടക്ടർ അനുപാതം എല്ലാ ഡിപ്പോകളിലും കൃത്യമായി ഇല്ലാത്തതിനാലും 1,200 ബസുകൾ സർവീസ് നടത്താൻ കഴിയാതെ കിടക്കുകയാണ്.