- മണ്ഡലപൂജ ശനിയാഴ്ച, വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം 35,000 പേര്‍ക്ക്; തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് നാളെ തുടക്കം
- ബഹ്റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി
- ബഹ്റൈൻ ദേശീയ ദിനം: ശുചീകരണ തൊഴിലാളികൾക്കൊപ്പം പ്രഭാതഭക്ഷണം പങ്കിട്ട് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി
- “സുകൃത ജനനം” ക്രിസ്മസ് ഗാനം റിലീസ് ചെയ്തു.
- തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
- കെ.എസ്.സി.എയ്ക്ക് ചരിത്രനേട്ടം: ഡോ. ബിന്ദു നായർ പ്രഥമ വനിതാ ജനറൽ സെക്രട്ടറി
- ‘അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ’; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം
- ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.
Author: News Desk
രാജ്യത്ത് കൊറോണ കാലത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നതായി റിപ്പോർട്ട്. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്‍റെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതും വസ്തുതയാണ്. പ്രസിദ്ധമായ ആരോഗ്യ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണ വൈറസിന് മുമ്പ് ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷകർ പഠനം നടത്തി. ഗവേഷണം അതിശയകരമായ ഫലങ്ങളുമായി വന്നു. ആന്‍റിബയോട്ടിക്കുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ടെന്നും ഗവേഷകർ വിലയിരുത്തി. ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിയന്ത്രണാധികാരങ്ങളെച്ചൊല്ലിയുള്ള തർക്കം രാജ്യത്ത് ആന്‍റിബയോട്ടിക്കുകളുടെ ലഭ്യത, വിൽപ്പന, ഉപഭോഗം എന്നിവ സങ്കീർണ്ണമാക്കുന്നുവെന്ന് പഠനം പറയുന്നു. അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്‍റിബയോട്ടിക്കുകൾ ഇന്ത്യ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാന ഗവേഷകൻ മുഹമ്മദ് എസ്.ഹാഫി പറഞ്ഞു.
യുഎസ് ഓപ്പൺ സെമിഫൈനലിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ടുണീഷ്യൻ ടെന്നിസ് താരം ഒൻസ് ജാബ്യുർ. ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംയാനോവികിനെ ക്വാർട്ടർ ഫൈനലിൽ കീഴടക്കിയാണ് ജാബ്യുർ അവസാന നാലിലെത്തിയത്. രണ്ടാം സെറ്റ് ടൈബ്രേക്കർ വരെ നീട്ടാൻ ഓസ്ട്രേലിയൻ താരത്തിനു കഴിഞ്ഞെങ്കിലും തിരിച്ചടിച്ച ജാബ്യുർ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-4, 7-6. സെമിയിൽ ജാബ്യുർ ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയെ നേരിടും.
രണ്‍ബീര്‍ മതവികാരം വ്രണപ്പെടുത്തി; ക്ഷേത്രത്തില്‍ നിന്ന് താരദമ്പതികളെ വിലക്കി ബജ്റംഗ്ദള്‍
മുംബൈ: ബീഫിനെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രണ്‍ബീര്‍-ആലിയ ദമ്പതികളെ ക്ഷേത്രത്തില്‍ കേറുന്നതില്‍ നിന്ന് വിലക്കി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് ഇരുവരേയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിലക്കിയത്. ബജ്റംഗ്ദള്‍ പ്രാദേശിക നേതാവായ അങ്കിത് ചൗബേയുടെ നേതൃത്വത്തിലെത്തിയ സംഘമായിരുന്നു താരദമ്പതികളെ വിലക്കിയത്. 2011ല്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയ ബീഫിനെ കുറിച്ചുള്ള പരാമര്‍ശത്തെ ഉയര്‍ത്തിപ്പിടിച്ചാണ് 2022ല്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നേരത്തെ രണ്‍ബീര്‍ നായകനായ ബ്രഹ്മാസ്ത്ര നിരോധിക്കണമെന്ന ആവശ്യവുമായും ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി: ദളിത് വനിതാ ചിന്തക രേഖാ രാജിനെ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മഹാത്മാഗാന്ധി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെ രേഖാ രാജും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. രേഖാ രാജിന്‍റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ നിഷ വേലപ്പൻ നായരെ ഉടൻ നിയമിക്കാൻ ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാത്തതിന് മഹാത്മാഗാന്ധി സർവകലാശാലയ്ക്കെതിരെ നിഷ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഓണാവധിക്ക് ശേഷം ഹർജി ഹൈക്കോടതി പരിഗണിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് എംജി സർവകലാശാല സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹർജികളിൽ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് സർവകലാശാലയുടെ ആവശ്യം. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം…
ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യൻ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും അത് സാധിക്കുന്നില്ല. മറ്റ് പാർട്ടികളിൽ നിന്നുള്ള പലരും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിലെയും തെലങ്കാനയിലെയും അന്തരീക്ഷം കേരളത്തെ അപേക്ഷിച്ച് പ്രതികൂലമാണെങ്കിലും സംഘടനാ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട 144 ലോക്സഭാ മണ്ഡലങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ നേരിട്ട് തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും അടങ്ങുന്ന സമിതി ഇന്നലെ പരിശോധിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തിൽനിന്ന് പരിഗണനയ്ക്കു വന്നത്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഈ 144 ലോക്സഭാ മണ്ഡലങ്ങൾ കേന്ദ്രമന്ത്രിമാർ…
കൊച്ചി: സ്വർണത്തിന് പവന് ഇന്ന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. പവന് 37,120 രൂപയാണ് വില. ഗ്രാമിനു 4,640 രൂപ. തുടർച്ചയായി മൂന്ന് ദിവസം വർദ്ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിനു 25 രൂപ ഉയർന്ന് 4,665 രൂപയും പവനു 200 രൂപ ഉയർന്ന് 37,320 രൂപയുമായിരുന്നു വില. തിങ്കളാഴ്ച പവനു 80 രൂപയും ഗ്രാമിനു 10 രൂപയുമാണ് ഉയർന്നത്. ഇന്നലെ പവനു 120 രൂപയും ഗ്രാമിനു 15 രൂപയും വർദ്ധിച്ചിരുന്നു. പവന് 37,520 രൂപയായിരുന്നു വില. ഈ മാസം രണ്ടാം തീയതി പവനു 80 രൂപ കുറഞ്ഞ് 37,120 രൂപയും ഗ്രാമിനു 10 രൂപ കുറഞ്ഞ് 4,640 രൂപയുമായിരുന്നു.
ബെംഗളൂരു: കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളർ കോളനിയിലെ വസതിയിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ ഉമേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായാണ് പ്രാഥമിക വിവരം. ഉമേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പള്‍സ് ഉണ്ടായിരുന്നില്ലെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. ഉമേഷിന്‍റെ മരണം ബി.ജെ.പിക്കും ബെലഗാവി ജില്ലയ്ക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമേഷ് കട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അടക്കമുള്ളവർ അനുശോചിച്ചു. ഹുക്കേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് എട്ട് തവണ എംഎൽഎയായ വ്യക്തിയാണ് ഉമേഷ്. 1985-ൽ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2008ലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. അതിനുമുമ്പ് ജനതാപാർട്ടി, ജനതാദൾ (യു), ജെ.ഡി.എസ് എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ലണ്ടന്‍: ഇന്ത്യൻ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്‍ ലിസ് ട്രസ്സ് സർക്കാരിൽ ബ്രിട്ടന്‍റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു. സുവെല്ല ബ്രാവര്‍മാന്റെ മാതാപിതാക്കളായ ഉമ ഫെര്‍ണാണ്ടസും ക്രിസ്റ്റി ഫെര്‍ണാണ്ടസും ഇന്ത്യന്‍ വംശജരാണ്. 1960 കളിൽ അവർ ബ്രിട്ടനിലേക്ക് കുടിയേറി. സുവെല്ലയുടെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസിന്‍റെ കുടുംബം ഗോവൻ പാരമ്പര്യമുള്ളതാണ്. സുവെല്ലയുടെ അമ്മ ഉമ ഒരു ഹിന്ദു-തമിഴ് മൗറീഷ്യന്‍ കുടുംബത്തിലാണ് ജനിച്ചത്.
കോഴിക്കോട്: ബീച്ചില്‍ ഗുജറാത്തി തെരുവിലെ കടയിലെ ജ്യൂസിൽ ലഹരിവസ്തുക്കൾ ഉണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കൂവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടെക്റ്റ ഹൈഡ്രോ-കന്നബിനോയിഡ് (ടിഎച്ച്സി) എന്ന പദാർത്ഥത്തിന്‍റെ സാന്നിധ്യമാണ് കഞ്ചാവിന് ലഹരിയുണ്ടാകുന്നത്. കടയിൽ നിന്ന് ശേഖരിച്ച ജ്യൂസ് ഉൾപ്പെടെയുള്ള സാമഗ്രികൾ കോഴിക്കോട് റീജിയണൽ കെമിക്കൽ ലബോറട്ടറിക്ക് കൈമാറിയതായി എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ എം. സുഗുണൻ പറഞ്ഞു. ഫലം പുറത്തുവന്ന് ടിഎച്ച്സിയുടെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് ചെടിയുടെ വിത്തുകളിൽ നിന്നുള്ള എണ്ണ മിൽക്ക് ഷേക്കിൽ കലർത്തിയതായി എൻഫോഴ്സ്മെന്‍റ് നാർക്കോട്ടിക് സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
‘ഗോ ബാക്ക് രാഹുൽ’ സമരത്തിന് പദ്ധതിയിട്ടിരുന്ന ഹിന്ദു മക്കൾ കക്ഷി (എച്ച്എംകെ) നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിലായി. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്ന കന്യാകുമാരിയിലേക്ക് പോകാനായിരുന്നു അർജുൻ സമ്പത്തിന്‍റെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിക്കുമ്പോഴെല്ലാം ചിലർ ‘ഗോ ബാക്ക് മോദി’ എന്ന് പറഞ്ഞ് പ്രതിഷേധിക്കാറുണ്ടെന്ന് അർജുൻ സമ്പത്ത് പറഞ്ഞു. കന്യാകുമാരിയിൽ വന്ന് രാഹുൽ ഗാന്ധിയെ കരിങ്കൊടി കാണിക്കുമെന്ന് അർജുൻ പറഞ്ഞപ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് അഞ്ചിന് കന്യാകുമാരി മഹാത്മാഗാന്ധി മണ്ഡപത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യും.
