- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന് ഇന്ത്യന് ഫുട്ബോള് താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്ഗ്രസ്; കൊച്ചി കോര്പ്പറേഷനില് ഡെപ്യൂട്ടി മേയര് സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ഗോവയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ശിവൻകുട്ടി തന്‍റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചത്. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിതിയെങ്കിൽ എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിച്ചു. ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കമത്ത് ഉൾപ്പെടെ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ദിഗംബർ കമ്മത്തിനെ കൂടാതെ മുൻ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ഡെലിയ ലോബോ, രാജേഷ് പൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലൈക്‌സോ സെക്വയ്‌റ, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരും കോൺഗ്രസ് വിട്ടു.
ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കരിമ്പ് തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മോട്ടോർ സൈക്കിളിലെത്തിയ സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികൾ ബലാത്സംഗത്തിനിരയായെന്നാണ് കുടുംബം പറയുന്നത്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പെൺകുട്ടികൾ ധരിച്ചിരുന്ന ഷാളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയൂവെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പോസ്റ്റ്മോർട്ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെൺകുട്ടികളുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി.
കൊല്ലം: ഇന്ന് ഭാരത് ജോഡോ യാത്ര ഇന്ന് ഉണ്ടാകില്ല. രാഹുൽ ഗാന്ധി ദേശീയ നേതാക്കളുമായി ചർച്ച നടത്തും. ഇതുവരെയുള്ള യാത്രയുടെ പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമായിരിക്കും കൊല്ലത്തുണ്ടാവുക. രാഹുൽ ഗാന്ധി ചില പൗര പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. രാവിലെ 6.30-ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണഗുരുവിന്‍റെ സമാധിയിൽ വണങ്ങി മഠാധിപതി ഉൾപ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും സ്വീകരിച്ച ശേഷം നാവായിക്കുളത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്ര ആരംഭിച്ചു. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിലെ മുക്കട ജംഗ്ഷനിൽ രാഹുലും സംഘവും എത്തിയപ്പോൾ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് അവിടെ കാത്തുനിന്നത്. അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ മഹത്വത്തെ അപകീർത്തിപ്പെടുത്താൻ തുടക്കം മുതൽ സി.പി.എം ശ്രമിക്കുന്നുണ്ടെന്നും കേരള സർക്കാരിന്റെ…
മുംബൈ: ഗണേശോത്സവത്തിനിടെ ലേസർ ലൈറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് 65 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗവിദഗ്ദ്ധരുടെ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലേസർ ലൈറ്റുകളുടെ ഉപയോഗം ഹോർമോൺ മാറ്റങ്ങളിലേക്ക് നയിച്ചുവെന്നും ഇത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ അവസ്ഥയ്ക്ക് കാരണമായെന്നും (രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അംശം കുറയുന്ന ഒരു അവസ്ഥ), നേത്രരോഗ വിദഗ്ധരുടെ സംഘടനാ നേതാവ് ഡോ. അഭിജിത് ടഗാരേ പറഞ്ഞു. ‘ലേസർ ലൈറ്റുകൾ അടിച്ചുകൊണ്ടിരിക്കെ നിരവധി ആളുകൾ മണിക്കൂറുകളോളം നൃത്തം ചെയ്യുകയായിരുന്നു. ഇത് റെറ്റിനയിൽ രക്തസ്രാവത്തിന് കാരണമായി. ഇതാണ് പിന്നീട് കാഴ്ച നഷ്ടപ്പെടാനും കാരണമായത്’, ഡോക്ടർ പറഞ്ഞു.
തിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിൽ മാനേജ്മെന്റും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതാണ് കെഎസ്ആർടിസിയിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ആഴ്ചപ്പതിപ്പായ ‘ചിന്ത’യിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. സർക്കാർ ചെയ്യേണ്ടത് മാത്രം ചെയ്താൽ കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനേജ്മെന്റ് തലത്തിലെ ജീവനക്കാരും ഉദ്യോഗസ്ഥരും കർശന നിലപാട് സ്വീകരിക്കണം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2021-22 ൽ 2076 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. എന്നിട്ടും ശമ്പളം കൃത്യമായി നൽകാൻ കഴിയാത്തതും കോർപ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗമാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും ആത്മാർത്ഥമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ സ്വിഫ്റ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. അടുത്ത മാസം 1 മുതൽ മൂന്ന് മാസത്തിനുള്ളിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കും. പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ പ്രതിദിനം 600…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് പണം വാങ്ങി വ്യാജ നിയമന ഉത്തരവ് പുറപ്പെടുവിച്ച് തട്ടിപ്പ്. തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ആസ്ഥാനത്ത് പോലും നിയമന ഉത്തരവുകൾ ഇറക്കിയാണ് തട്ടിപ്പുകാർ വിലസിയത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഏജൻസിക്കും കായംകുളം സ്വദേശിയായ ഒരു പ്രമുഖ വ്യക്തിക്കും റിക്രൂട്ട്മെന്‍റ് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കായംകുളത്തുള്ള വ്യക്തിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതമാണ് പൊലീസിന് പരാതി ലഭിച്ചത്. എന്നാൽ പൊലീസ് നിഷ്ക്രിയത്വമാണ് കാണിക്കുന്നതെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ. പരാതിയെ തുടർന്ന് സമീപകാലത്തായി നാല് കേസുകളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർ വിചിത്രമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും രാജഗോപാലൻ നായർ പറഞ്ഞു.
2047 ഓടെ ഹിന്ദി രാജ്യത്തെ പൊതുഭാഷയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ബ്രിട്ടീഷ് സർക്കാർ വിഭജിച്ച് ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുകയും ചെയ്തതിനാലാണ് ഹിന്ദി ഔദ്യോഗിക ഭാഷ അല്ലാതായത്. ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒരുമിച്ച് നിർത്താൻ കഴിയൂ. ഗുജറാത്തിലെ സൂറത്തിൽ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വാദം പ്രചരിപ്പിക്കുകയും പരസ്പരം തല്ലിച്ച് ജനങ്ങളെ മുതലെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ രാജ്യത്തിന്‍റെ ശത്രുക്കളാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകാൻ ഹിന്ദിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷ അറിയാത്തതിനാൽ പ്രാദേശികമായി മാത്രം ഒതുങ്ങുന്ന നിരവധി സംരംഭകരും വ്യവസായികളും രാജ്യത്തുണ്ട്. അവർക്ക് ഹിന്ദി സംസാരിക്കാൻ അറിയാമെങ്കിൽ അവർക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
മലപ്പുറം: 21 അംഗ സെക്രട്ടേറിയറ്റ് രൂപീകരിക്കാൻ മുസ്ലിം ലീഗിന്‍റെ സംസ്ഥാന കമ്മിറ്റി തീരുമാനം. മുഹമ്മദ് ബഷീർ എം.പി അദ്ധ്യക്ഷനായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. സംസ്ഥാന ലീഗിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഘടനാ സംവിധാനം ഒരുക്കുന്നത്. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 16 അംഗ സെക്രട്ടേറിയറ്റാണ് സി.പി.എമ്മിനുള്ളത്. ഇത് ഏകദേശം അതിനോട് സാമ്യമുള്ളതാണ്. ലീഗിന് ഇപ്പോൾ 100 അംഗ പ്രവർത്തക സമിതിയും 500 അംഗ സംസ്ഥാന കമ്മിറ്റിയുമുണ്ട്. സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഒരു ഉന്നതാധികാര സമിതിയും ഉണ്ട്, പക്ഷേ അത് പാർട്ടി ഭരണഘടനയിൽ ഇല്ല. ഒക്ടോബർ അഞ്ചിന് കോഴിക്കോട് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭേദഗതി അംഗീകരിച്ചാൽ സെക്രട്ടേറിയറ്റ് നടപ്പാക്കുമെന്ന് പ്രവർത്തക സമിതിയുടെ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സുപ്രധാന വിഷയങ്ങളിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടത്താൻ സംസ്ഥാന പ്രസിഡന്‍റിനുള്ള അനൗപചാരിക വേദിയായിരുന്നു ഉന്നതാധികാര സമിതി.
സാഫ് അണ്ടർ 17 ടൂർണമെന്‍റ് കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ അർഹിച്ച ജയമാണ് നേടിയത്. 17ആം മിനിറ്റിൽ ബോബി സിങ്ങിലൂടെ ഗോൾ നേടിയ ഇന്ത്യ 30-ാം മിനിറ്റിൽ കൊറോയിലൂടെ ലീഡ് ഇരട്ടിയാക്കി. 63-ാം മിനിറ്റിൽ ഗുയ്റ്റെയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അമനും കൂടി ഗോൾ പടികയിൽ ഇടം നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ഇന്ത്യയുടെ നാലാം കിരീടമാണിത്.
തൃശൂർ: പുനഃസംഘടന ഉത്തരവ് ഇറങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ(ജിഎസ്ടി) നടപടികൾ ഒന്നുമില്ല. ഖജനാവ് കാലിയായ കേരളത്തിന്‍റെ നികുതിവരുമാനം വർദ്ധിപ്പിക്കാൻ സ്വീകരിച്ച പരിഷ്കാരം ഇതുവരെ ആരംഭിച്ചിട്ടില്ല. പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച ഡെപ്യൂട്ടി കമ്മീഷണർ, സ്റ്റേറ്റ് ടാക്സ് ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടില്ല. ഇതനുസരിച്ച് മറ്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. അത്തരം നിയമനങ്ങൾ നടത്താൻ ഡിപ്പാർട്ട്മെന്‍റ് പ്രമോഷൻ കമ്മിറ്റി (ഡിപിസി) ഇതുവരെ യോഗം ചേർന്നിട്ടില്ല. ഓഗസ്റ്റ് 15നകം പട്ടിക തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശം നൽകിയിരുന്നതെങ്കിലും എല്ലാം ചുവപ്പുനാടയിലാണ്. അതേസമയം ഫലപ്രദമായി ഇടപെടാതെ സർക്കാരും മടിപിടിച്ചിരിക്കുകയാണ്. പുതിയ ഓഫീസുകളുടെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, സംസ്ഥാന എസ് ടി കമ്മീഷണർ ഡോ. രത്തൻ യു. ഖേൽക്കറെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറിയായി ഉയർത്തിയതും നടപടികൾ ഇഴഞ്ഞുനീങ്ങാൻ കാരണമായി. പുതിയ കമ്മീഷണറുടെ ഇന്‍റർ കേഡർ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങുന്ന പാട്ടീൽ…
