- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
Author: News Desk
കോട്ടയം: സംസ്ഥാനത്തെ തെരുവ് നായ്ക്കളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്ന സ്രവ സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരണ നിരക്ക് (ടിപിആർ) വർദ്ധിക്കുകയാണ്. വിവിധ ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ നിരക്ക് 50 ശതമാനത്തിലധികമാണ്. രണ്ട് നായ്ക്കളെ പരിശോധിക്കുകയാണെങ്കിൽ, അവയിൽ ഒന്നിന് പേവിഷ ബാധ ഉണ്ടെന്ന് സാരം. 2016 ൽ 16 ശതമാനമായിരുന്ന നിരക്ക് 2021 ൽ നിരക്ക് 56 ശതമാനമായി ഉയര്‍ന്നെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജനും ഗവേഷകനുമായ ഡോ. സി.കെ. ഷാജു പറയുന്നു. കഴിഞ്ഞ മാസങ്ങളിൽ തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനകളിൽ 51 ശതമാനവും പോസിറ്റീവ് ആയിരുന്നു. നേരത്തെ ഇത് 20 ശതമാനമായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ലാബിലെ പകുതിയിലധികം സാമ്പിളുകളിലും പേവിഷബാധ സ്ഥിരീകരിച്ചു. നേരത്തെ, ആഴ്ചയിൽ 4-5 സാമ്പിളുകൾ ഇവിടെ വരുമായിരുന്നു. ഇപ്പോൾ ഓരോ ദിവസവും അത്രയും ലഭിക്കുന്നു.
നാഗ്പുര്‍: മോഷ്ടിച്ച 80000 രൂപ അത്യാവശ്യങ്ങള്‍ ഉള്ളവര്‍ക്കും പാവങ്ങള്‍ക്കുമായി വിതരണം ചെയ്ത് മോഷ്ടാവ്. നാഗ്പുരിലാണ് സംഭവം നടന്നത്. ഗോഡ എന്നറിയപ്പെടുന്ന തൗസീഫ് ഖാനാണ് അറസ്റ്റിലായത്. കുറച്ച് പണം കഞ്ചാവ് വാങ്ങാനായും തൗസീഫ് ചെലവഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ തന്‍റെ മോഷണങ്ങള്‍ കൊണ്ട് കുപ്രസിദ്ധനാണ് പ്രതി. ഇയാള്‍ക്കെതിരെ 12 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സെപ്റ്റംബർ 10നാണ് മുഹമ്മദ് അഖീൽ അബ്ദുൾ മജീദ് എന്നയാളുടെ വീട്ടിൽ തൗസീഫ് അവസാനമായി കവർച്ച നടത്തിയത്. 80000 രൂപയാണ് പ്രതി ഇവിടെ നിന്ന് മോഷ്ടിച്ചത്. ഏകദേശം 35,000 രൂപ അദ്ദേഹം അലഞ്ഞുതിരിയുന്നവർക്കും ദരിദ്രർക്കും സമ്മാനമായി നൽകിയതായി പറയപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യശോധര നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ച് മോഷണങ്ങൾ ഉൾപ്പെടെ ആറ് മോഷണങ്ങൾ നടത്തിയെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് 4.17 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും പോലീസ് കണ്ടെടുത്തു. എൻഐടി ഗാർഡൻ കേന്ദ്രീകരിച്ചാണ് തൗസീഫ് മോഷണം…
മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റൻ രോഹിത് ശര്‍മ. ബൗളര്‍മാര്‍ തിളങ്ങാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് രോഹിത് പറഞ്ഞു. മത്സരശേഷമുള്ള അവാര്‍ഡ് ദാനച്ചടങ്ങിലാണ് രോഹിത് ഇക്കാര്യമറിയിച്ചത്. “ബൗളര്‍മാര്‍ നിരാശപ്പെടുത്തി. ഞങ്ങള്‍ക്ക് നന്നായി പന്തെറിയാനായില്ല. 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അത് പ്രതിരോധിക്കാനായില്ല. ഫീല്‍ഡിങ്ങിനിടെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. ബാറ്റര്‍മാര്‍ നന്നായി തന്നെ കളിച്ചു. പക്ഷേ ബൗളര്‍മാര്‍ ഗ്രൗണ്ടിലില്ലായിരുന്നു. ഇനിയും ഒത്തിരി കാര്യങ്ങളില്‍ മുന്നേറാനുണ്ട്.” രോഹിത് പറഞ്ഞു. മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 4 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 4 പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്യൽ , സംഘം ചേർന്ന് ആക്രമിക്കൽ , ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആമച്ചൽ സ്വദേശി പ്രേമനാണ് മർദ്ദനമേറ്റത്. ആക്രമണത്തിനിടെ മകൾ രേഷ്മയെ തള്ളിയിട്ടതിന് കേസെടുത്തിട്ടില്ല. യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തണമെന്നും കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. പ്രേമൻ ഇപ്പോൾ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട്: വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയും നിരവധി പേർക്ക് പേവിഷബാധയേൽക്കുകയും ചെയ്തതോടെ തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാനായി ഇറക്കിയ ഉത്തരവിലാണ് നായ്ക്കളെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ ജനമൈത്രി പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ചത്. സന്നദ്ധ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മൃഗസംരക്ഷണ സംഘടന പ്രവർത്തകർ തുടങ്ങിയവർക്കൊപ്പമാണ് ജനമൈത്രി പൊലീസിന്റെ സഹായവും ഉപയോഗിക്കാൻ നിർദേശിച്ചത്.
ദുൽഖർ സൽമാന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സണ്ണി ഡിയോൾ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ‘ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആർ ബാൽക്കി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. 23ന് തിയറ്റർ റിലീസ് ആണെങ്കിലും ഒരു വിഭാഗം പ്രേക്ഷകർക്ക് ഇന്ന് തിയേറ്ററുകളിൽ ചിത്രം കാണാൻ അവസരം ലഭിച്ചു. ഒരു സ്വതന്ത്ര പ്രിവ്യൂ വഴി നിർമ്മാതാക്കൾ തന്നെ ഇത് ക്രമീകരിച്ചു. അത്തരം പ്രിവ്യൂകൾ സാധാരണയായി വിമർശകർ, ചലച്ചിത്ര നിർമ്മാതാക്കൾ മുതലായവരെ ക്ഷണിക്കുന്നുണ്ടെങ്കിലും, ഛൂപ്പിന്റെ നിർമ്മാതാക്കൾ ആ കസേരകൾ പ്രേക്ഷകർക്കായി മാത്രം നീക്കിവെച്ചു. ഇത്തരത്തിലുള്ള ആദ്യ പ്രിവ്യൂവിന് ശേഷം, ആദ്യ റിവ്യൂ കമന്റുകൾ സോഷ്യൽ മീഡിയയിൽ പുറത്തുവരാൻ തുടങ്ങി. ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ ആരാധകനായ സുപ്രതീം സെൻഗുപ്ത ഇങ്ങനെ എഴുതി, “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹിന്ദി ചിത്രമാണ് ചുപ്പ്. ത്രില്ലടിപ്പിക്കുന്നതും പിടിച്ചിരുത്തുന്നതുമായ…
മുഖ്യമന്ത്രി കസേരയൊഴിയാന്‍ തത്ക്കാലം തീരുമാനിച്ചിട്ടില്ല, രാജസ്ഥാനില്‍ സേവനം തുടരും: ഗെഹ്‌ലോട്ട്
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ക്കിടെ താന്‍ എവിടേയും പോകുന്നില്ലെന്ന് എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സംസ്ഥാനത്തെ എം.എല്‍.എമാരുമായി ഇന്നലെ രാത്രിയോടെ നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ട്ടി അധ്യക്ഷനായി ഗെഹ്‌ലോട്ട് ഡല്‍ഹിയിലേക്ക് മാറിയാല്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് ലഭിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഗെഹ്‌ലോട്ടിന്റെ ഈ പരാമര്‍ശം.
ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം; ഉദ്യോഗസ്ഥരായ നവദമ്പതിമാരെ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു
കാക്കനാട്: കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് എം.പി.പദ്മകുമാർ, തൃപ്പൂണിത്തുറ ലാൻഡ് ട്രിബ്യൂണൽ സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലർക്ക് ടി.സ്മിത എന്നിവരെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ കലക്ടർ സസ്പെൻഡ് ചെയ്തു. ഇരുവരും അടുത്തയിടെ വിവാഹിതരായിരുന്നു. പദ്മകുമാർ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഭാര്യയുള്ള ആളെ വിവാഹം ചെയ്തതാണ് സ്മിതയ്ക്ക് എതിരെയുള്ള കുറ്റം. പദ്മകുമാറിന്റെ ആദ്യ ഭാര്യ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് സസ്പെൻഷൻ.
ചെന്നൈ: ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രണ്ട് ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചെറിയ താടിയുമായി പുഞ്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്. കോടിയേരിയുടെ ആരോഗ്യനിലയിൽ വളരെയധികം പുരോഗതിയുണ്ടെന്നും ഇതേ പുരോഗതി തുടർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്തെ ഏറ്റവും ദരിദ്രരായ പൗരന്മാർ പോലും മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്ക് അർഹരാണെന്നും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സംസ്കാരം രാജ്യത്ത് സ്വീകരിക്കേണ്ടതുണ്ടെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഉപഭോക്തൃകാര്യം, ഭക്ഷ്യ, പൊതുവിതരണം, ടെക്സ്റ്റൈൽസ് മന്ത്രി കൂടിയായ ഗോയൽ, അഞ്ച് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യവസായ മേഖലയോട് അഭ്യർത്ഥിച്ചു. ഗുണനിലവാരം, ആയുർദൈർഘ്യം, രൂപകൽപ്പന, വില, സുസ്ഥിരത എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിന്യസിക്കുകയും ചെയ്തു.
