- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
അംറോഹ: ആളുകൾ വിവാഹത്തിന് ഇടിച്ച് കയറിയതോടെ സദ്യ വിളമ്പുന്നിടത്ത് പ്രവേശിക്കാൻ ആധാർ കാർഡ് ആവശ്യപ്പെട്ട് വധുവിന്‍റെ കുടുംബം. ഉത്തർപ്രദേശിലെ അംറോഹയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് സദ്യ കഴിക്കാൻ വന്നവർ ആധാർ കാർഡ് കാണിക്കേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുത്തതാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 21ന് അംറോഹയിലെ ഹസൻപൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹം നടന്ന ഹാളിൽ വിരുന്ന് വിളമ്പിയ ഉടൻ നിരവധി ആളുകൾ വേദിയിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ ആധാർ കാർഡ് കാണിച്ചവരെ മാത്രമേ വധുവിന്‍റെ വീട്ടുകാർ ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചുള്ളൂ. വരന്‍റെ കുടുംബത്തിന്‍റെ അനുവാദം വാങ്ങിയ ശേഷമാണ് ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിയുന്നതിനായി വധുവിന്‍റെ കുടുംബം ആധാർ കാർഡ് പരിശോധിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശം ആളിക്കത്തിക്കാനാണ് ഇന്ത്യൻ ടീം തലസ്ഥാനത്ത് എത്തിയത്. വൈകിട്ട് 4.30ന് ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിലാണ് ഇന്ത്യൻ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും ചേർന്ന് ടീമിന് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. സ്വീകരണത്തിനിടെ സഞ്ജു സാംസണിന് ജയ് വിളികളുമായി ആരാധകർ എത്തി. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20യിലെ തകർപ്പൻ ജയത്തിനും പരമ്പര വിജയത്തിനും ശേഷമാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിയത്. കോവളത്തെ റാവിസ് ഹോട്ടലിലാണ് ഇന്ത്യൻ ടീം താമസിക്കുന്നത്. ജൂണ് 28ന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം. ഇന്നലെ പുലർച്ചെയാണ് ദക്ഷിണാഫ്രിക്കൻ സംഘം തിരുവനന്തപുരത്ത് എത്തിയത്. ദക്ഷിണാഫ്രിക്കൻ ടീമിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വീകരിച്ചു. തുടർന്ന് ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിലേക്ക് പോയി.
ടാറ്റ സൺസിന്‍റെ ഉടമസ്ഥതയിലുള്ള വിസ്താര ലോകത്തിലെ മികച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ ഇടം നേടി. സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2022 പട്ടികയിൽ 20-ാം സ്ഥാനത്താണ് വിസ്താര. ആദ്യ 100 ൽ ഇടം നേടിയ ഏക ഇന്ത്യൻ എയർലൈൻ കൂടിയാണ് വിസ്താര. ഖത്തർ എയർവേയ്സാണ് പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും എമിറേറ്റ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ജപ്പാനിലെ ഓൾ നിപ്പോൺ എയർവേയ്സ് കമ്പനി, ഓസ്ട്രേലിയയുടെ ക്വാണ്ടാസ് എയർവേയ്സ് എന്നിവയും ആദ്യ അഞ്ചിൽ ഇടം നേടി. സിംഗപ്പൂർ എയർലൈൻസ് മികച്ച ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ പട്ടികയിൽ ഒന്നാമതെത്തി. ബിസിനസ് ക്ലാസ് വിഭാഗത്തിൽ ഖത്തർ എയർവേയ്സാണ് ഒന്നാം സ്ഥാനത്ത്. പ്രീമിയം ഇക്കോണമി വിഭാഗത്തിൽ വിർജിൻ അറ്റ്ലാന്‍റിക് എയർവേയ്സും ഇക്കോണമി വിഭാഗത്തിൽ എമിറേറ്റ്സും ഒന്നാമതെത്തി. ഇംഗ്ലീഷ്, ഫ്രഞ്ച്. സ്പാനിഷ്, റഷ്യൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിൽ നടത്തിയ ഓൺലൈൻ ഉപഭോക്തൃ സർവേയിലൂടെയാണ് സ്കൈട്രാക്സ് മികച്ച വിമാനക്കമ്പനികളെ തിരഞ്ഞെടുത്തത്.
കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. മരട് പൊലീസാണ് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
ജർമ്മനി: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും ജലദോഷത്തിന്‍റെ നേരിയ ലക്ഷണങ്ങൾ കാണിക്കുന്നതായും സർക്കാർ വക്താവ് തിങ്കളാഴ്ച അറിയിച്ചു. ഷോൾസ് ഐസൊലേഷനിലാണെന്നും ഈ ആഴ്ചത്തെ എല്ലാ പൊതുപരിപാടികളും അദ്ദേഹം റദ്ദാക്കിയെന്നും വക്താവ് അറിയിച്ചു. എന്നാൽ വിദൂരമായി ഷെഡ്യൂൾ ചെയ്ത യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ഇമെയിൽ ചെയ്ത പ്രസ്താവനയിൽ പറയുന്നു. കൊറോണ വൈറസ് ആഗോള അടിയന്തരാവസ്ഥയായി തുടരുകയാണെന്നും എന്നാൽ രാജ്യങ്ങൾ അത് ശരിയായി കൈകാര്യം ചെയ്താൽ പകർച്ചവ്യാധിയുടെ അവസാനം ദൃശ്യമാകുമെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെയാണ് പരിക്കേറ്റത്. ഒരു കൈ-സ്ലിംഗ് ബാൻഡേജ് ധരിച്ചിരിക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പരുക്കൻ കഥാപാത്രം ആവശ്യപ്പെടുന്ന ‘പരിക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായി ചാക്കോ പറഞ്ഞു. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാഗും ഇതോടൊപ്പമുണ്ട്. കുഞ്ചാക്കോ ബോബൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റ് അബ്ദുൾ റഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് എം സി കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും മുൻകൂർ ജാമ്യത്തിൽ വിട്ടയച്ചു. മട്ടന്നൂർ ടൗണിലെ ജുമാമസ്ജിദ് പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ഇവർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. വഖഫ് ബോർഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിർമ്മാണത്തിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2011 മുതൽ 2018 വരെ പള്ളിക്കമ്മിറ്റി ഭാരവാഹികൾ ആയിരുന്നവർക്കെതിരെയാണ് പരാതി. മൂന്ന് കോടി രൂപ ചെലവ് വരുന്ന നിർമ്മാണത്തിനായി 10 കോടിയോളം രൂപ കാണിച്ചതായി പരാതിയിൽ പറയുന്നു. അക്കൗണ്ടിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് ബില്ലുകളോ…
കുട്ടികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു ; ടിക് ടോക്കിന് പിഴ ചുമത്തി യു.കെ
യു.കെ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ യുകെയുടെ ഡാറ്റാ പരിരക്ഷാ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടിക് ടോക്കിന് യുകെ 27 ദശലക്ഷം പൗണ്ട് (28.91 ദശലക്ഷം ഡോളർ) പിഴ ചുമത്തിയേക്കും. ടിക് ടോക്കിനും ടിക് ടോക്ക് ഇൻഫർമേഷൻ ടെക്നോളജീസ് യുകെ ലിമിറ്റഡിനും ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നൽകി.
തൃശൂര്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ (ജെഎൻയുഎസ്യു) മുൻ പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കനയ്യ കുമാർ ശനിയാഴ്ച ഗുരുവായൂർ സന്ദർശിച്ചു. തൃശൂരിൽ ജോഡോ യാത്രയ്ക്കായി എത്തിയപ്പോഴാണ് കനയ്യ കുമാർ ഗുരുവായൂർ സന്ദർശിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രം കനയ്യ കുമാർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജോഡോ യാത്രയുടെ ദൈനംദിന പര്യടനത്തിന്‍റെ ചിത്രങ്ങളും കനയ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കാറുണ്ട്. മുൻ കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവർക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. ജെഎൻയു സമര നായകൻ എന്ന നിലയിൽ കനയ്യ കുമാറിന്‍റെ പേര് രാജ്യമെമ്പാടും ചർച്ചയായിരുന്നു. പിന്നീട് സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ചിരുന്നു. ഒടുവിൽ സി.പി.ഐയുമായി തെറ്റി പിരിഞ്ഞ് കോൺഗ്രസിൽ ചേർന്നു.
ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിരോധനവുമായി ബന്ധപ്പെട്ട് കോടതിയിലും മറ്റിടങ്ങളിലും ഉയരുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തുന്നത്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) സെക്ഷൻ 35 പ്രകാരം നിരോധിച്ച 42 തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ(പിഎഫ്ഐ) ഉൾപ്പെടുത്താനാണ് തീരുമാനം. ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിൽ എൻഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ നൂറിലധികം നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകൾ കണ്ടെത്തിയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നു.
