Author: News Desk

തിരുവനന്തപുരം: ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ഒരുക്കും. ഇവ മെയ് വരെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കളക്ടർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവ സജ്ജീകരിക്കണം. ഇത്തരം തണ്ണീർ പന്തലുകൾ എവിടെയാണെന്ന് എന്ന് പൊതുജനങ്ങളെ അറിയിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സുമനസ്കർ നൽകിയ കെട്ടിടങ്ങളും, പൊതു കെട്ടിടങ്ങളും ഉപയോഗിക്കാം. ഇത്തരം തണ്ണീർ പന്തലുകൾ സ്ഥാപിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയും കോർപ്പറേഷന് അഞ്ച് ലക്ഷം രൂപ വീതവും ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് അനുവദിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ ഈ ജോലി പൂർത്തിയാക്കും. ഇക്കാര്യത്തിൽ വ്യാപാരികളുടെ സഹകരണം ഉറപ്പാക്കണം. താപനില കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താൽക്കാലിക തണുപ്പ് ഉറപ്പാക്കാൻ…

Read More

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെയും സഹോദരിമാരുടെയും വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ഇതിനുപുറമെ 540 ഗ്രാം സ്വർണ്ണ ബിസ്കറ്റുകളും 900 യുഎസ് ഡോളറും ഉൾപ്പെടെയുള്ള വിദേശ കറൻസികളും പിടിച്ചെടുത്തു. ഇതേ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ തേജസ്വി യാദവിന് നോട്ടീസ് നൽകിയിരുന്നു. പട്ന, റാഞ്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി ലാലു കുടുംബവുമായി ബന്ധപ്പെട്ട 24 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ബിഹാർ ഉപമുഖ്യമന്ത്രിയുടെ ഡൽഹിയിലെ വസതിയും ഇതിൽ ഉൾപ്പെടുന്നു. തേജസ്വി യാദവിന്‍റെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീടുകളിലും വെള്ളിയാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ലാലു പ്രസാദ് യാദവിന്‍റെ അടുത്ത അനുയായിയും ആർജെഡി എംഎൽഎയുമായ അബു ദൊജാനയുടെ വീട്ടിലും ലാലു പ്രസാദ് യാദവിന്‍റെ മരുമകനും സമാജ് വാദി പാർട്ടി…

Read More

ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണിത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ ഉടമകളായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ് ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വിൽപ്പന പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നായിരുന്നു എസ് വി ബി ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ ഇത് ബാങ്കിന്‍റെ ഓഹരി മൂല്യത്തിൽ ഇടിവുണ്ടാക്കി. സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ് വി ബി ബാങ്കിന്‍റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

Read More

ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്‍റ് ഡോ ശരത് കുമാർ അഗർവാൾ . രോഗമുക്തി നേടാൻ കൂടുതൽ സമയം വേണ്ടിവരും. ഗർഭിണികൾ, വാർദ്ധക്യസഹജമായ അസുഖങ്ങളുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണം. വായുവിലൂടെ രോഗം പകരുന്നതിനാൽ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശരത് കുമാർ അഗർവാൾ പറഞ്ഞു. എച്ച് 3 എൻ 2 പടരാതിരിക്കാൻ കൊവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ തന്നെ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എച്ച് 3 എൻ 2 പകർച്ചവ്യാധി മൂലം രാജ്യത്ത് ഇതുവരെ രണ്ട് പേർ മരിച്ചു. ഹരിയാനയിലും കർണ്ണാടകയിലുമാണ് ആളുകൾ മരിച്ചത്. എച്ച് 3 എൻ 2 ഉൾപ്പെടെ സീസണൽ ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസ് രാജ്യത്തുടനീളം 3,038 പേർക്ക് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് 10 പേരിൽ ഇതിനകം എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Read More

കൊച്ചി: കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും കറുപ്പ് എങ്ങനെയാണ് ഭീഷണിയാകുകയെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. അങ്ങനെയെങ്കിൽ അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിക്കുമെന്നും രേഖ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. പുരുഷ പൊലീസുകാർ സ്ത്രീകളെ മർദ്ദിക്കുന്ന സാഹചര്യം വർധിക്കുന്നുണ്ട്. പൊലീസോ സംസ്ഥാന സർക്കാരോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഈ പ്രവണതയ്ക്ക് കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായ ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ വീണ്ടും നടക്കുന്നതെന്നും അവർ ചോദിച്ചു. കോഴിക്കോട് യുവമോർച്ച പ്രവർത്തകയെ പോലീസുകാർ മർദ്ദിക്കുന്ന ചിത്രവും അവർ ഉയർത്തിക്കാട്ടി. സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടികജാതി (അതിക്രമം തടയൽ) നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് രേഖ ശർമ്മ ആവശ്യപ്പെട്ടു. യൂണിഫോം ധരിച്ചാണ് ഇയാൾ ആക്രമിച്ചത്. സംസ്ഥാനത്ത് ഗാർഹിക കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആദിവാസി സമൂഹങ്ങൾ ഏറെയുള്ള വയനാട് പോലുള്ള ജില്ലകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചതായും രേഖ…

Read More

ബംഗളൂരു: ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇൻഫോസിസിന്‍റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ / ലൈഫ് സയൻസസ് ബിസിനസ് ഡിവിഷന്‍റെ ചുമതല ഇദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. കൂടാതെ എഡ്ജ്വെർവ് സിസ്റ്റംസിന്‍റെ ചെയർമാനുമായിരുന്നു അദ്ദേഹം. രവികുമാറിന് ശേഷം ഇൻഫോസിസിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് മോഹിത്. എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് കോഗ്നിസന്‍റ് സിഇഒ ആയതിനെ തുടർന്നാണ് മോഹിത് ജോഷി ഇൻഫോസിസ് പ്രസിഡന്‍റായി ചുമതലയേറ്റത്. പ്രസിഡന്‍റായി ചുമതലയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി. ടെക് മഹീന്ദ്രയുടെ എംഡി, സിഇഒ പദവികൾ മോഹിത് ജോഷി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read More

തിരുവനന്തപുരം: ചൂടിൽ നിന്ന് കേരളത്തിന് തൽക്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും ചൂട് ഏറ്റവും രൂക്ഷമാവുക. അതേസമയം, തലസ്ഥാനം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ സാധ്യത. അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ നിർജ്ജലീകരണത്തിനും അസ്വസ്ഥതയ്ക്കും സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. കടകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.

Read More

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണത്തിനായി കോഴിക്കോട് ഡോപ്ലർ റഡാർ (എക്സ്-ബാൻഡ്) സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകി. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും റഡാർ എത്തുന്നതോടെ കേരളം മുഴുവൻ റഡാർ നിരീക്ഷണത്തിലാകും. കണ്ണൂർ, തലശ്ശേരി വരെയായിരുന്നു കൊച്ചിയിലെ റഡാർ റേഞ്ച്. വടക്കൻ കേരളത്തിൽ റഡാർ ഇല്ലാത്തതിനാൽ പ്രളയകാലത്തടക്കം കൃത്യമായ കാലാവസ്ഥാ നിരീക്ഷണം നടത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. വടക്കൻ കേരളത്തിൽ റഡാറുകൾ സ്ഥാപിക്കണമെന്നത് കേരളത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് പുതിയ റഡാറിന്‍റെ പ്രയോജനം ലഭിക്കും. പുതിയ റഡാർ വരുന്നതോടെ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാകും. കോഴിക്കോട് ബീച്ച് റോഡിലെ ഓഫീസ് പരിസരത്ത് ഒരു വർഷത്തിനുള്ളിൽ റഡാറുകൾ സ്ഥാപിക്കുന്നതിന് പ്രാധാന്യം നല്കുമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പാണ് റഡാർ സ്ഥാപിക്കുന്നത്. തിരുവനന്തപുരം വി.എസ്.എസ്.സിയിലാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിയിൽ പള്ളുരുത്തിയിലാണ് റഡാർ. കൊച്ചി റഡാറിന് കണ്ണൂർ വരെയും…

Read More

തൃശൂർ: തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്നു ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത സനു പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ സനുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാർച്ച് എട്ടിന് രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ നഗരത്തിൽ ആളുകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും, അതുകൊണ്ടാകാം ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. ഇതിനായി പോകുന്നതിനിടെ തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് പ്രതി ജീപ്പിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. എക്സ്-റേ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലുള്ളതായി വ്യക്തമായി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

തൃശൂർ: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സദാചാര മർദ്ദനമേറ്റ ബസ് ഡ്രൈവർ സഹർ ചൊവ്വാഴ്ചയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ 17 ദിവസം കിടന്നിരുന്നു. 21നു ചേർപ്പ് പൊലീസിന് പരാതി ലഭിച്ചതിനെ തുടർന്ന് മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പ്രതികൾ ഒരാഴ്ചയോളം നാട്ടിലുണ്ടായിരുന്നു. ആ സമയത്ത് പ്രതികളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല. സഹറിന്‍റെ മരണശേഷം പ്രതികളായ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോൺ, ഗിൻജു, അമീർ, രാഹുൽ എന്നിവരെ തേടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെല്ലാം ഒളിവിൽ പോയിരുന്നു. 

Read More