തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കർശന വകുപ്പ് ഒഴിവാക്കി. ഗുരുതരമായ പരിക്കിന്റെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഔദ്യോഗിക കൃത്യനിർവഹണത്തെ തടഞ്ഞെന്ന മറ്റൊരു ജാമ്യമില്ലാ കുറ്റം കൂടി തുടരും. കേസ് അന്വേഷണം ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപിക്ക് കൈമാറി.
റോജി എം ജോൺ, പി കെ ബഷീർ, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ. കെ രമ, ഉമ തോമസ്, മറ്റ് അഞ്ച് എം എൽ എമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരിക്കേൽപ്പിച്ചെന്നും ആരോപിച്ച് വാച്ച് ആൻഡ് വാർഡർ ഷീന കുമാരി നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.