ആലുവ : ബസ് കിട്ടാതെ വിഷമിച്ചു നിന്ന പെൺകുട്ടികളെ ആശ്വസിപ്പിക്കാൻ എന്ന തരത്തിൽ തോളിലും മറ്റും തലോടിയ ചെങ്ങമനാട് സ്വദേശിയും മുൻപഞ്ചായത്ത് മെമ്പറുമായ 42 ക്കാരൻ രമേശൻ അറസ്റ്റിൽ. ആലുവ ചെങ്ങമനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരയാക്കിയ കേസിൽ ആണ് ഭാര്യയും മക്കളും ഉള്ള രമേശൻ പിടിയിൽ , സംഭവത്തിൽ ചെങ്ങമനാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സ്ഥലത്തെ സ്കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ ഇരയാക്കിയത്. ബസ് മിസ് ആയി പോയ കുട്ടിക്കരികിൽ എത്തിയ ഇയാൾ കുട്ടിയെ ആശ്വസിപ്പിക്കുന്ന തരത്തിലാണ് ഇരയാക്കിയത്, ആദ്യം ഇയാളുടെ പ്രവർത്തികൾ മനസിലാകത്ത കുട്ടിയെ വീണ്ടുംവീണ്ടും ഇയാൾ കയറി പിടിക്കുകയിരുന്നു ,പിന്നാലെ കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് രമേശൻ പിടിയിൽ ആയതു.