കണ്ണൂർ : കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് സി.പി.ഐ(എം). കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അവർക്ക് വലിയ പ്രാധാന്യം നൽകരുതെന്നും അദ്ദേഹം പറയുന്നു. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി തടഞ്ഞത് അദ്ദേഹമാണ്. അതിനുശേഷം, പരിപാടി തടസ്സപ്പെടാതിരിക്കാൻ ആണ് സ.കെ.കെ രാഗേഷ് സദസ്സിലേക്ക് ഇറങ്ങിവന്ന് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. അന്ന് അദ്ദേഹം എംപിയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയല്ല. കെ.കെ.രാഗേഷ് ചരിത്ര കോണ്‍ഗ്രസ്സ് മുടക്കമില്ലാതെ നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് ഇടപെട്ടത്. രാഗേഷ് ചെയ്ത കാര്യങ്ങൾക്ക് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ അവിടെയുണ്ടായിരുന്നവരെല്ലാം സാക്ഷികളാണെന്നും സി.പി.ഐ(എം) പ്രസ്താവനയിൽ പറഞ്ഞു.
Trending
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.

