53 തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി സൗദി പൗരൻ. 63 കാരനായ അബു അബ്ദുള്ള ദേശീയ ടെലിവിഷൻ ചാനലായ എംബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയല്ല, പകരം സമാധാനത്തിന് വേണ്ടിയാണ് താൻ ഇത്രയധികം വിവാഹം കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘നൂറ്റാണ്ടിലെ ബഹുഭാര്യനെ’ന്നറിയപ്പെടുന്ന അബു അബ്ദുള്ള, 20-ാം വയസ്സിൽ ആദ്യമായി വിവാഹിതനായപ്പോൾ വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയില്ലായിരുന്നെന്ന് പറയുന്നു. 6 വയസ്സിനു മുതിർന്ന ഒരു സ്ത്രീയായിരുന്നു അത്. ആ വിവാഹത്തിൽ കുട്ടികളുണ്ടായിരുന്നു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചു. അങ്ങനെ 23-ാം വയസ്സിൽ അദ്ദേഹം രണ്ടാമതും വിവാഹിതനായി. ഇതോടെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പിന്നീട് മൂന്നോ നാലോ വിവാഹങ്ങൾ കൂടി നടന്നു. പിന്നീട് ആദ്യത്തെ മൂന്ന് ഭാര്യമാരെ വിവാഹമോചനം ചെയ്തു. തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ശ്രമം. സൗദി സ്ത്രീകളെയാണ് ഇയാൾ കൂടുതലും വിവാഹം കഴിച്ചിരുന്നത്. ബിസിനസ്സ് യാത്രകൾക്കായി വിദേശത്ത് പോകുമ്പോൾ, മൂന്ന് മുതൽ നാലു മാസം വരെ അവിടെയുണ്ടാകും. ആ സമയത്ത് അവിടെനിന്ന് വിവാഹം ചെയ്യും എന്നും അബു അബ്ദുള്ള പറയുന്നു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി