കൊല്ലം: പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും, അധ്യാപകനും, സാംസ്ക്കാരിക പ്രവർത്തകനുമായ സനു കുമ്മിൾ രചിച്ച അവിരാമം എന്ന പുസ്തകം ശ്രദ്ധേയമാകുകയാണ്. ഈ രചനയിലൂടെ വീണ്ടും വ്യത്യസ്തനാകുകയാണ് സനു കുമ്മിൾ എന്ന മനുഷ്യ സ്നേഹിയായ എഴുത്തുകാരൻ.
കണ്ണുണ്ടായിട്ടും കാണാതെ പോകുന്ന
മനുഷ്യ ജീവിതങ്ങൾ,
കേൾക്കാതെ പോകുന്ന വിലാപങ്ങൾ,
ജീവിത പ്രതിസന്ധികളോട് സമരസപെടാത്ത അതിജീവനങ്ങൾ…
ഭരണകൂട ഭീകരതയുടെ ദുരിതങ്ങൾ അനുഭവിച്ച് ജീവിതത്തിൽ എങ്ങും എത്താതെ പോയവർ അങ്ങനെ ഒരുകൂട്ടം മനുഷ്യരെ ചേർത്ത് പിടിക്കുന്ന പുസ്തക സൃഷ്ടിയാണ് അവിരാമം.

വ്യത്യസ്ത നിറഞ്ഞ മൂന്ന് ജീവിത യഥാർദ്ധ്യങ്ങൾ ഡോക്യുമെന്ററി രൂപത്തിൽനമുക്ക് സമ്മാനിച്ച സനു കുമ്മിൾ നാടിന് ഏറെ പ്രിയങ്കരനാകുകയാണ്.
ഈ പുസ്തകത്തിന്റെ കവർ പേജ് ജൂൺ 19 വായന ദിനത്തിൽ നൂറുകണക്കിന് സോഷ്യൽ മീഡിയ പേജുകൾ വഴി പ്രകാശനം ചെയ്തത് സനുവിന് സാധാരണക്കാർ നൽകിയ സ്നേഹ സമ്മാനമാണ്.
ആദ്യം സംവിധാനം ചെയ്ത “ഒരു ചായക്കടക്കാരന്റെ മൻകി ബാത്ത്” എന്ന ഹ്രസ്വ ചിത്രം ജീവിത യഥാദ്ധ്യങ്ങളോട് പടപൊരുതി അവസാനം നോട്ട് നിരോധനത്തിൽ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട കടയ്ക്കലുള്ള യഹിയ എന്ന ചായക്കടക്കാരന്റെ പച്ചയായ ജീവിതം ജനങ്ങളിലേക്കെത്തിച്ചു.

കോമാളിയെന്ന് പൊതുസമൂഹത്തിൽ അധികവും വിധിയെഴുതിയ ആ മനുഷ്യൻ രാജ്യം ഭരിക്കുന്നവരെ ‘പോടാ പുല്ലേ എന്ന് ‘ വിളിച്ച് വെല്ലു വിളിച്ചപ്പോഴാണ് മാക്സിക്കുള്ളിലെ തന്റേടമുള്ള ആ മനുഷ്യനെ നാടും, നാട്ടുകാരും തിരിച്ചറിഞ്ഞത് എന്തും വീട്ടിത്തുറന്ന് പറയുന്ന യഹിയയുടെ ഉള്ളിൽ ആട് ജീവിതം നയിച്ച വെന്തുരുകിയ മറ്റൊരു മനുഷ്യനുണ്ടെന്ന തിരിച്ചറിവാണ് ഈ ഡോക്യുമെന്ററിക്കാധാരം.
2018 ൽ അടൂർഭാസി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്കുമെന്ററി സംവിധായാകനായി സനുവിനെ തിരഞ്ഞെടുത്തു.കൂടാതെ പതിനൊന്നാമത് ഇന്റർനാഷണൽ ഡോക്യുമെന്റ്റി ആൻഡ് ഷോർട്ട് ഫിലിം ഓഫ് കേരള(IDSFFK)മത്സര വിഭാഗത്തിൽ ഏറ്റവും നല്ല ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തു.

സനുവിന്റെ രണ്ടാമത്തെ ഡോക്യുമെന്റ്റിയാണ് ‘6 FEET UNDER’
2019 ൽ ഈ ഡോക്യുമെന്ററി പുറത്തിറക്കി പുതുമയുള്ള ജീവിത കഥയുമയാണ് സനു വീണ്ടും എത്തിയത്.
ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന നിരവധി സംഭവങ്ങളിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘സിക്സ് ഫീറ്റ് അണ്ടർ’ പ്രദർശിപ്പിച്ചിരുന്നു.
നേപ്പാളിൽ നടന്ന പന്ത്രണ്ടാമത് ‘ഫിലിം സൌത്ത് എഷ്യ’ ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്നും തിരഞ്ഞെടുത്തത് ഈ ചിത്രമാണ്.

സനുവിന്റെ മൂന്നാമത്തെ ഡിക്യൂമെന്ററിയാണ് “സിനിമാപ്പെട്ടി” 2021 ൽ ഇത് പുറത്തിറങ്ങി.
11 വർഷക്കാലം സിനിമാപ്പെട്ടിയുമായി സൈക്കിൾ ചവിട്ടിയ നിസാറിലൂടെയാണ് കേരളത്തിലെ പെട്ടികെട്ടുകാരുടെ ജീവിതത്തെ സംവിധായകൻ അവതരിപ്പിച്ചത്.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് നിന്നും ഡിജിറ്റലൈസേഷന്റെ വിസ്മയ കാലത്തേക്കുള്ള മലയാള സിനിമയുടെ പ്രയാണത്തെ കൃത്യമായി കുറിച്ചിടുന്നതോടൊപ്പം വെള്ളിത്തിരയുടെ ഈ പരിണാമ പ്രവഹത്തിനിടെ പുറന്തള്ളപ്പെട്ടുപോയ ഒരു വിഭാഗത്തെ പൊതു സമൂഹത്തിൽ ഓർമ്മപ്പെടുത്തുകയാണ് ഈ ചിത്രം.
കൊല്ലം ജില്ലയിലെ കുമ്മിളിൽ എ. സഫറുള്ളഖാന്റെയും, എ. മജിലത്തിന്റെയും മകനായി ജനിച്ച സനു കുമ്മിൾ ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, നിലമേൽ എൻ. എസ. എസ് കോളേജ്,എ. പി. ആർ. എം ടീച്ചേർസ് ട്രെയിനിങ് കോളേജ്, പ്രസ്സ് ക്ലബ് തിരുവനന്തപുരം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി.

അദ്ധ്യാപനം, പത്രപ്രവർത്തനം, ഡോക്യൂമെന്ററി, ഫോട്ടോഗ്രാഫി മേഖലകളിൽ പ്രവർത്തിക്കുന്നു.
സംസ്ഥാന സർക്കാരും, ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പതിനൊന്നാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ്, ഫെസ്റ്റിവൽ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ (FFSI)സൈൻസ് ഫെസ്റ്റിൽ മികച്ച മലയാളം ഡോക്യുമെന്ററിക്കുള്ള പുരസ്ക്കാരം, മികച്ച ഡോക്യുമെന്ററി സംവിധായാകാനുള്ള പുരസ്ക്കാരം, മികച്ച ഡോക്യുമെന്ററി സംവിധായനുള്ള സത്യജിത് റായ് പുരസ്കാരം, അടൂർ ഭാസി അവാർഡ്, പുരോഗമന കലാ സാഹിത്യ അവാർഡ്, സൗത്ത് ഇന്ത്യൻ സിനിമാ, ടെലിവിഷൻ അവാർഡ് എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അവാർഡുകൾ സനുവിനെ തേടി എത്തിയിട്ടുണ്ട്.

നാഷ്മി സനു ആണ് ഭാര്യ, നെയ്റ സനു, ഇതൾ സനു എന്നിവർ മക്കളാണ്. കൊല്ലം ജില്ലയിൽ കുമ്മിൾ നിലാവിൽ സ്ഥിരതാമസം.
ഇങ്ങനെ ജീവിതയഥാർഥ്യങ്ങളെ ചേർത്ത് പിടിച്ചുകൊണ്ടു വീണ്ടും പുസ്തക രൂപത്തിൽ പുറത്തിറങ്ങിയ സനുവിന്റെ ഈ സൃഷ്ടിയും ജനങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പാണ്,100 രൂപയാണ് പുസ്തകവില, തപാലിൽ ലഭിക്കാൻ 110 രൂപ
ആവശ്യമുള്ളവർ 9539637506 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക.
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം
