തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശിയായ ഫസല്‍ ഉള് അക്ബര്‍ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇയാൾ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. അടുത്തിടെ ബിജെ പിക്കായി ശക്തമായ പ്രചാരണമാണ് കൃഷ്ണ കുമാർ നടത്തിയിരുന്നത്. നടി അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന മൂത്താണ് നടന് കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ഫസിലുള്ള അക്ബറിന്റെ മൊഴി. അഹാനയ്ക്ക് കോവിഡ് ബാധിച്ചതറിഞ്ഞ് മനസ്സ് വേദനിച്ചുവെന്നും, അതിനാലാണ് നടിയെ കാണാന്‍ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയെന്നുള്ള ഫസിലുള്ള അകബ്റിന്റെ കുറ്റസമ്മതമൊഴി. ഇയാൾ പൊലീസ് കസ്റ്റഡിയിലും മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ പെരുമാറുന്നുണ്ട്. എന്നാല്‍ ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് അറസ്റ്റിലായ പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇന്ന് വൈകിട്ടോടെ വിശദ ചോദ്യം ചെയ്യല്‍ നടക്കും. പ്രത്യേക പൊലീസ് സംഘത്തെ ഇതിനായി നിയോഗിക്കും. ഇയാള്‍ നാട്ടിലും സ്ഥിരം പ്രശനക്കാരനാണെന്നും, ജയില്‍ അടച്ചോളൂ എന്നായിരുന്നു വീട്ടുകാരുടെ മറുപടി പ്രതികരണം. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തും.
നാടകീയമായിട്ടായിരുന്നു ഇയാളുടെ ഇടപെടലുകള്‍. ഗേറ്റില്‍ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റില്‍ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൃഷ്ണകുമാറും കുടുംബവും മൊബൈലില്‍ ചിത്രീരിച്ചിട്ടുണ്ട്. മുന്‍ വശത്തെ വാതില്‍ അടഞ്ഞു കിടന്നതു കൊണ്ട് മാത്രം അകത്തേക്ക് കടക്കാൻ ഇയാൾക്കായില്ല.