ബെംഗളൂരു: കർണാടകയിലെ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു. ഉടൻ തന്നെ അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Trending
- ഇന്ത്യൻ ക്ലബ് പ്രതിമാസ അംഗ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു
- വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയിൽ
- വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ അറസ്റ്റിൽ
- ബെനിഫിറ്റ് പേ സേവനം വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്കൂർ ലഭ്യമാകില്ല
- മാഫ് ബഹ്റൈൻ അനുശോചന യോഗം നടത്തി
- വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കണം; ബഹ്റൈനികൾക്കായി മാറ്റിവെക്കണമെന്ന് ആവശ്യം
- മകന് ജോലി ലഭിക്കാൻ കൈക്കൂലി വാഗ്ദാനം; ബഹ്റൈനിൽ മൂന്നുപേർക്ക് തടവും പിഴയും
- കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോഗ ഭരണസമിതി പിരിച്ചുവിട്ടു

