ന്യൂഡല്ഹി: രാജ്യത്തെ യുദ്ധവിമാനങ്ങളുടെ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ് എൽസിഎ യുദ്ധവിമാനങ്ങൾ വാങ്ങാൻ 65,000 കോടി രൂപയാണ് വകയിരുത്തിയത്. 97 തേജസ് എൽ.സി.എ വിമാനങ്ങളാണ് വാങ്ങുക. കരസേനയ്ക്കായി 1.1 ലക്ഷം കോടി രൂപ മുടക്കി 156 പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങും. റഷ്യൻ നിർമിത യുദ്ധവിമാനമായ സുഖോയ് എംകെഐ വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. 1.64 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഇടപാടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായി ഇത് മാറും. സൈന്യത്തിൻ്റെ കൈവശമുള്ള ഇരുനൂറ്റി അമ്പതോളം വരുന്ന സുഖോയ് എംകെഐ വിമാനങ്ങളിൽ 84 എണ്ണത്തിൻ്റെ സാങ്കേതിക സംവിധാനങ്ങൾ ആണ് മെച്ചപ്പെടുത്തുക.
Trending
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ



