പട്ന: ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു കുടുംബത്തിലെ രണ്ടുപേർ വെടിയേറ്റു മരിച്ചു. രണ്ടുസ്ത്രീകളടക്കം നാലുപേർക്കു ആക്രമണത്തിൽ പരുക്കേറ്റു. ബിഹാറിലെ ലാഖിസാരായ് ജില്ലയിൽ ഇന്ന് രാവിലെയാണു സംഭവം. പരുക്കേറ്റവരെ പട്നയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആളൊഴിഞ്ഞ പ്രദേശത്തു വച്ച് ആഷിഷ് ചൗധരി എന്നയാളാണ് കുടുംബത്തെ ആക്രമിച്ചത്. പ്രണയപ്പകയാണ് ആക്രമണ കാരണമെന്ന് ലഖിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു. രാവിലെ ഏഴ് മണിക്കും എട്ടുമണിക്കും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിലെ പ്രതിയായ ആഷിഷ് ചൗധരി അഞ്ചു വർഷം മുൻപാണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാളെ വിവാഹം കഴിച്ചത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി താനുമായുള്ള ബന്ധം സ്ത്രീ ഉപേക്ഷിച്ചതാണ് ആഷിഷ് ചൗധരിയെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഛഠ് പൂജയിൽ പങ്കെടുക്കുന്നതിനായി പട്നയിൽ നിന്നാണ് സ്ത്രീകളടക്കമുള്ളവരുടെ സംഘം എത്തിയത്. കബയ്യ സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത


