കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രയില്‍ മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേദിവസം മരിച്ച മറ്റൊരു 80-കാരിയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു. ഇവരുടെ മക്കള്‍ ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.26-നായിരുന്നു ശോശാമ്മയുടെ മരണം. അന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തി ആവശ്യപ്പെട്ടപ്പോഴായിരുന്നു മൃതദേഹം മാറിനല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം മാറി ഏറ്റുവാങ്ങിയവര്‍ എത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശോശാമ്മയുടെ സംസ്കാരത്തിനായി കല്ലറയടക്കം കുടുംബം ഒരുക്കിയിരുന്നു. ദഹിപ്പിച്ച ചാരം ഏറ്റുവാങ്ങി സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Trending
- ഭരണവിരുദ്ധ വികാരത്തിന്റെ കാരണം പഠിക്കാൻ സിപിഎം കേന്ദ്രനേതൃത്വം; തെറ്റുതിരുത്തലിന് മാർഗരേഖ തയ്യാറാക്കും
- പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ. എ.എ. ഹക്കിമിന്
- എല്‍.ഡി.എഫിനെ നയിക്കാൻ സി.പി.എമ്മിന് അര്‍ഹതിയില്ലെന്ന് സി.പി.ഐ. തിരിച്ചറിയണം: എം.എം. ഹസന്
- ‘എന്നെ ബലിയാടാക്കി, ആക്രമിക്കപ്പെട്ടപ്പോൾ അമ്മയിൽ നിന്നു പോലും ഒരാൾ പിന്തുണച്ചില്ല’: ഇടവേള ബാബു
- ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരത്തിലേക്ക്
- സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം: കണ്ണൂരിൽ സി.പി.എം. ബ്രാഞ്ച് അംഗത്തെ പുറത്താക്കി
- കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
- ഒരു കെട്ടു കഥയിലൂടെ… പ്രവാസി മലയാളി ഇടത്തൊടി ഭാസ്ക്കരന്‍ ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക്