കോഴിക്കോട്∙ ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തിരഞ്ഞെടുപ്പ് ധാരണ മറച്ചുപിടിക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇന്ത്യ മുന്നണിയിൽ അംഗങ്ങളായ കോൺഗ്രസും സിപിഎമ്മും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിൽനിന്ന് ലോക്സഭയിലേക്കു വരുന്ന സിപിഎം എംപിമാർ കോൺഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ അറിവോടെയാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയതെന്ന് മുൻ പ്രധാനമന്ത്രി ദേവെഗൗഡ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എന്തു തന്നെയായാലും സിപിഎമ്മുമായി ഒരു തരത്തിലുള്ള ധാരണയും ബിജെപി ഉണ്ടാക്കില്ല. ബംഗാളിലും ത്രിപുരയിലും സിപിഎം ഭരണം അവസാനിപ്പിച്ചത് ബിജെപിയാണെന്ന് മുരളീധരൻ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മുമായി ധാരണ ഉണ്ടാക്കാനാകില്ലെന്നും കേരളത്തിൽ 200ലേറെ ബിജെപി പ്രവർത്തകരെ കൊന്നൊടുക്കിയ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കും ബിജെപി ഉണ്ടാക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി