തിരുവനന്തപുരം: ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്സോ കോടതി. വെള്ളറട കരിക്കമാങ്കോട്കോണം മണ്ണാങ്കോണം തെക്കുംകര പുത്തൻവീട്ടിൽ വെട്ടുകത്തി വിജയൻ എന്ന വിജയൻ (55) നെയണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ആറ് വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ജഡ്ജി എസ് രമേശ് കുമാർ ശിക്ഷവിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണം. ഇല്ലായെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം എന്ന് വിധിന്യായത്തിൽ പ്രസ്താവിക്കുന്നു. നെയ്യാർ ഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി. 2018 മാർച്ച് 17 ലാണ് കേസിനാസ്പദമായ സംഭവം. ചെരിഞ്ഞാംകോണം പള്ളിയിൽ പ്രതിയുടെ ഓട്ടോറിക്ഷയിൽ ബന്ധുക്കളുമൊത്ത് പള്ളിവികാരിയെ കാണാൻ പോയ കുട്ടിയെ ബന്ധുക്കൾ പോയശേഷം ഓട്ടോയിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു




