ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സനാതനപുരം 15ൽ ചിറവീട്ടിൽ ശ്രുതിമോളെ (24) ആണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാളത്തിലാണ് ജോലിയെന്ന് പരാതിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പകുതി പണം നാട്ടിൽനിന്ന് വാങ്ങിയശേഷം ബാക്കി തുക ജോലി ശരിയായിട്ട് നൽകിയാൽ മതിയെന്ന് പറഞ്ഞ് ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തും. തുടർന്ന് സൈനിക വേഷത്തിലെത്തി പരാതിക്കാരിൽനിന്നും ബാക്കി പണം വാങ്ങുന്നതാണ് രീതി. പണം നൽകിയവർ ജോലി കിട്ടാതെ വന്നതോടെയാണ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സി ഐ എസ് അരുൺ, എസ് ഐ രജിരാജ്, എഎസ്ഐ മോഹൻകുമാർ, ബി ലേഖ, എസ് സിപിഒ ബിനോജ്, സിപിഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Trending
- കൗമാരക്കാരിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴിലിന് വിട്ടു; രണ്ടാനമ്മയ്ക്ക് മൂന്നു വര്‍ഷം തടവ്
- 126 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- ബഹ്റൈനില്‍ പ്രീമിയം എയര്‍ലൈന്‍ വരുന്നു
- ദമ്മാമിലേക്ക് ബഹ്റൈന്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കും
- ബഹ്റൈനില്‍ ചന്ദ്രദര്‍ശന സമിതി ചൊവ്വാഴ്ച യോഗം ചേരും
- ബഹ്റൈനില്‍ റമദാനിന് മുന്നോടിയായി വിപണി പരിശോധന ഊര്‍ജിതം
- സര്‍ക്കാര്‍ സ്കൂളുകളില്‍ ഐ.ബി. പ്രോഗ്രാം: ധാരണാപത്രം ഒപ്പുവെച്ചു
- ബി.ഡി.എഫ്. പ്രത്യേക സൈനിക കോഴ്സിന്റെ ബിരുദദാന ചടങ്ങ് നടത്തി


