കോഴിക്കോട്: ലോകായുക്ത വിധിക്ക് മുമ്പ് വിത്തും വേരും കിളക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ലോകായുക്ത വിധി വന്ന ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്നും വിധി വന്നാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ശശീന്ദ്രൻ പറഞ്ഞു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ഭിന്നാഭിപ്രായത്തെ തുടർന്ന് ലോകായുക്ത കേസ് വിശാല ബെഞ്ചിന് വിട്ടു. മന്ത്രിസഭാ തീരുമാനം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ രണ്ടംഗ ബെഞ്ചിന് ഭിന്നാഭിപ്രായമാണുണ്ടായത്. മൂന്നംഗ ബെഞ്ച് കേസ് പിന്നീട് വിശദമായി പരിഗണിക്കും.
അതേസമയം, ലോകായുക്തയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ പറഞ്ഞു. കേസിൽ ലോകായുക്താ വിധി വൈകുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.