53 തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി സൗദി പൗരൻ. 63 കാരനായ അബു അബ്ദുള്ള ദേശീയ ടെലിവിഷൻ ചാനലായ എംബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയല്ല, പകരം സമാധാനത്തിന് വേണ്ടിയാണ് താൻ ഇത്രയധികം വിവാഹം കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘നൂറ്റാണ്ടിലെ ബഹുഭാര്യനെ’ന്നറിയപ്പെടുന്ന അബു അബ്ദുള്ള, 20-ാം വയസ്സിൽ ആദ്യമായി വിവാഹിതനായപ്പോൾ വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയില്ലായിരുന്നെന്ന് പറയുന്നു. 6 വയസ്സിനു മുതിർന്ന ഒരു സ്ത്രീയായിരുന്നു അത്. ആ വിവാഹത്തിൽ കുട്ടികളുണ്ടായിരുന്നു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചു. അങ്ങനെ 23-ാം വയസ്സിൽ അദ്ദേഹം രണ്ടാമതും വിവാഹിതനായി. ഇതോടെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പിന്നീട് മൂന്നോ നാലോ വിവാഹങ്ങൾ കൂടി നടന്നു. പിന്നീട് ആദ്യത്തെ മൂന്ന് ഭാര്യമാരെ വിവാഹമോചനം ചെയ്തു. തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ശ്രമം. സൗദി സ്ത്രീകളെയാണ് ഇയാൾ കൂടുതലും വിവാഹം കഴിച്ചിരുന്നത്. ബിസിനസ്സ് യാത്രകൾക്കായി വിദേശത്ത് പോകുമ്പോൾ, മൂന്ന് മുതൽ നാലു മാസം വരെ അവിടെയുണ്ടാകും. ആ സമയത്ത് അവിടെനിന്ന് വിവാഹം ചെയ്യും എന്നും അബു അബ്ദുള്ള പറയുന്നു.
Trending
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ

