തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന് റദ്ദാക്കിയത്. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത് റദ്ദാക്കിയത്. എന്നാല്‍ വില കുറഞ്ഞ ഈ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പുതിയ കരാറിന് ശ്രമിച്ചപ്പോഴാണ് മഴ കുറഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ. മറ്റ് കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ പഴയ കരാറിനെക്കാള്‍ വലിയ തുകയാണ് അവര്‍ മുന്നോട്ട് വച്ചത്. അതോടെ വൈദ്യുതി ബോര്‍ഡിന് പുനര്‍വിചിന്തനം ഉണ്ടായി റദ്ദാക്കിയ കരാര്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടുകയായിരുന്നു. കരാറുകള്‍ നേരത്തെ ചട്ടലംഘനത്തിന്റെ പേരിലാണ് റഗുലേറ്ററി കമ്മിഷന് റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഉന്നതതല സമിതിയും കരാറുകള്‍ റദ്ദാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.
Trending
- ‘വീട് കയറി അക്രമം, പൊലീസിന് നേരെ കയ്യേറ്റം’: യുവാക്കള്‍ പിടിയില്‍
- തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
- ശക്തമായ മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
- പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
- ഇബ്രാഹിം റെയ്സിയുടെ മരണം: പങ്കില്ലെന്ന് ഇസ്രയേല്‍, രാജ്യത്തിനുള്ളിൽ ശത്രുക്കള്‍; അവസാനിക്കാതെ അഭ്യൂഹങ്ങള്‍
- രാജ്യാന്തര മയക്ക് മരുന്ന് സംഘത്തലവൻ കോടതിവളപ്പിൽ അക്രമാസക്തനായി
- കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി
- വെസ്റ്റ്നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി സ്വദേശി മരിച്ചു