കാട്ടാക്കട: സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിയായ യുവതിക്ക് 13 വർഷം കഠിനതടവും 59,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട വീരണകാവ് അരുവിക്കുഴി കുഴിത്തറ കൃപാലയത്തിൽ സന്ധ്യയെആണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2016 ലാണ് കേസിന് ആസ്പദമായ സംഭവം.തലസ്ഥാനത്തെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലെത്തിച്ച ശേഷം കൂട്ടുകാരികളെ പുറത്തിരുത്തി പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിക്കുകയിരുന്നു. കാട്ടാക്കട സബ് ഇൻസ്പെക്ടറായിരുന്ന ഡി. ബിജു കുമാർ, ഡിവൈ.എസ്പിയായിരുന്ന കെ. അനിൽ കുമാർ എന്നിവരടുങ്ങുന്ന സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത

