തിരുവനന്തപുരം: എം .ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് ആൻജിയോഗ്രാം കഴിഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൻ ബുള്ളറ്റിനും പുറത്തുവന്നിരുന്നു.
എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്. ഇതിൽ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. നാടകീയ രംഗങ്ങളാണ് ആശുപത്രി മാറ്റുന്നതിനിടെ നടന്നത്. ആംബുലൻസിൽ പുറത്തെത്തിയ ശിവശങ്കറിൻറെ ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു.
ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്. എംആർഐ സ്കാനിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രാവിലെ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. വിദഗ്ധ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കണമെന്നും ഇതിനായി എം ശിവശങ്കറിനെ ആശുപത്രി മാറ്റണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദ്ദേശമായിരുന്നു. ശിവശങ്കറിൻറെ ഭാര്യ ജോലി ചെയ്യുന്നതും ഇതേ സ്വകാര്യ ആശുപത്രിയിലാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്ന സാഹചര്യത്തിൽ കൂടുതൽ ദിവസം ആശുപത്രിയിൽ തുടരാൻ ശിവശങ്കറിന് സാധിക്കില്ല. അറസ്റ്റ് ഒഴിവാക്കാനുള്ള സ്വാഭാവിക നീക്കമായാണ് ഇക്കാര്യത്തെ വിലയിരുത്തപ്പെടുന്നത്.