ഡൽഹി; കേരള നിയമ സഭാ സ്പീക്കർ നടത്തിയ ഗണപതി നിന്ദക്ക് ഡൽഹിയിൽ നിന്നും തിരിച്ചടി. സ്പീക്കറുടെ വിവാദ പരാമർശത്തിൽ ഇടപെട്ട് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു. കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ഗണപതി നിന്ദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേരള സർക്കാരിനോടു വിശദീകരണം തേടി. ഒരു നിയമ സമാജികനും സ്പീക്കറും കൂടിയായ ഒരു വ്യക്തി ഹിന്ദുമത നിന്ദ നടത്തുന്ന രീതിയിൽ ഉള്ള പരാമർശം മതേതര സങ്കല്പ്പത്തിനു ഭീഷണിയും മത സ്പർദ്ധ വളർത്തും എന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് പരാതി നല്കിയിരുന്നു. രാജ്യത്തിന്റെ ഭരണഘടനാ തലപ്പത്ത് ഉള്ള പരമോന്നത വ്യക്തി എന്ന നിലയിൽ ഈ വിഷയത്തിൽ രാഷ്ട്രപതിക്ക് നടപടി സ്വീകരിക്കാനും കഴിയും. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടൽ.വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രപതിയുടെ ഓഫിസിൽ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ.വേണുവിനോട് നിർദേശിച്ചു.
സ്പീക്കർ എ എൻ ഷംസീർ മതങ്ങളേ തമ്മിലടിപ്പിച്ച് സ്പർദ്ധ ഉണ്ടാക്കുന്നു എന്നും മത നിന്ദ നടത്തുന്നു എന്നും സ്പീക്കർ സ്ഥാനത്ത് നിന്നും പുറത്താക്കണം എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് നടപടിയുടെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടത്താൻ ഉത്തരവ്.സ്പീക്കർ തെറ്റു ചെയ്താൽ ഭരണഘറ്റനാ തലപത്ത് ഇരിക്കുന്ന സർവാധികാരി എന്ന നിലയിൽ ഇന്ത്യൻ പ്രസിഡന്റിനു നടപടി സ്വീകരിക്കാനും അധികാരം ഉണ്ട്.അതിനാൽ തന്നെ സ്പീക്കർ ഗണപതി വിവാദം പുതിയ തലത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. മുഴുവൻ ഹൈന്ദവ ഭക്തർക്കും ഇത് ഒരു ആശ്വാസ നടപടി തന്നെയാണ്. എ എൻ ഷംസീർ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും മാപ്പ് പറയില്ലെന്നും ചെയ്തത് അത്രയും ശരി എന്നും ഉള്ള സി.പി.എം നിലപാടിനും കൂടിയുള്ള ശക്തമായ തിരിച്ചടിയാവുകയാണ് രാഷ്ട്രപതിയുടെ ഇടപെടൽ. സ്പീക്കർ ഷംസീറിൻ്റെ ഗണപതി നിന്ദ പരാമർശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പർധ സൃഷ്ടിച്ചുവെന്നും അഡ്വ. കോശി ജേക്കബിൻ്റെ പരാതിയിൽ ആരോപിച്ചിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കർ തന്നെ സമൂഹത്തിൽ ഭിന്നത വളർത്തുന്ന വിശ്വാസ നിന്ദ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി.
ഭരണഘടനാ പദവിയുടെ അന്തസിനു യോജിക്കാത്ത പരാമർശങ്ങൾ നടത്തിയ ഷംസീറിനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ രാഷ്ട്രപതി ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ എ എൻ ഷംസീറിനെതിരായ സമരം കൊടുമ്പിരി കൊള്ളുമ്പോഴാണ് ദില്ലിയിൽ നിന്നും ഇടപെടലും റിപോർട്ട് തേടലും ഉണ്ടായിരിക്കുന്നത്. സ്പീക്കർ നടത്തിയ ഒരു പ്രസംഗത്തിൽ ഇന്ത്യൻ പ്രസിഡന്റ് വിശദീകരണം തേടുന്നതും അസാധാരണമായ നടപടിയാണ്. ഹിന്ദുത്വ ഭാരതീയ തത്വശാസ്ത്രങ്ങളെയും വൈജ്ഞാനിക ഗ്രന്ഥങ്ങളെയും അപകീർത്തിപ്പെടുത്താനും അപനിർമാണം നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് കഴിഞ്ഞ കുറേക്കാലമായി ഇസ്ലാമിക ഭീകരർ നടത്തിക്കൊണ്ടിരിക്കുന്നത്. അവർ സാധാരണ ഉന്നയിക്കുന്ന അതേ വാക്കുകൾ അതേ പരാമർശങ്ങൾ ഒരു വ്യത്യാസവും ഇല്ലാതെ ഷംസീർ ആവർത്തിക്കുകയായിരുന്നു. ലോകാരാധ്യനായ ഗണപതിയുടെ രൂപത്തെയും ആന മുഖത്തെയും കുറിച്ച് മോശമായ രീതിയിൽ പരാമർശം നടത്തി. അതുമാത്രമല്ല, ഭാരതീയ ശാസ്ത്ര പാരമ്പര്യത്തിലെ ഉജ്ജ്വലമായ ഏടുകൾ ഓരോന്നും അന്ധവിശ്വാസമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സുശ്രുതനാണ് ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന വിശ്വാസത്തെ ചോദ്യം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ പൗരാണികമായ ചികിത്സാ പാരമ്പര്യത്തെയും ധന്വന്തരിയും ചരകനും സുശ്രുതനും അഗസ്ത്യനും രൂപകൽപ്പന ചെയ്ത ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും ഒക്കെ ഒരു പോലെ പരിഹസിക്കുകയായിരുന്നു