തൃശൂർ: തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപന തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊലീസ് അരി വിതരണം തടഞ്ഞത്. ഈ വരുന്ന വ്യാഴാഴ്ചയാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ടലംഘനമാണെന്ന് പൊലീസ് പറഞ്ഞു. ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് അരി വിൽപന പൊലീസ് തടഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി.കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കിലാണ് ഭാരത് ബ്രാൻഡഡ് അരിവിൽപന നടത്തുന്നത്. സംസ്ഥാനതല വിതരണം കഴിഞ്ഞ മാസം ഏഴിന് തൃശൂരിൽ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡൽഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നത്. ഇതിന് പിന്നാലെ ഇത് രാഷ്ട്രീയ ചർച്ചയായി. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
Trending
- കേടായ ചിക്കന്‍ ഉപയോഗിച്ച് ഷവര്‍മ, 19കാരന്റെ മരണത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു
- കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു; ട്രെയിന്‍ ഗതാഗതം താറുമാറായി
- പോക്സോ കേസ് പ്രതിക്ക് 61 വര്‍ഷം തടവും പിഴയും
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്നരംഗങ്ങൾ പകർത്തിയ യുവാവ് പിടിയിൽ
- ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന് അന്തരിച്ചു
- എയർ ഇന്ത്യ എക്സ്പ്രസ്സ് മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്റൈൻ കെഎംസിസി
- എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; ടിക്കറ്റ് ബുക്ക് ചെയ്തവർ ടോൾ ഫ്രീ നമ്പറിൽ വിളിച്ചതിന് ശേഷം വിമാനത്താവളത്തിൽ എത്തുക
- സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു