കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരുന്നത് തെറ്റായ സന്ദേശമെന്ന് കേരള ഹൈക്കോടതി. ഇത്തരക്കാര്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരരുതെന്നും കോടതിയുടെ താക്കീത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ഉത്തരവിലാണ് പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പിലൂടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നു. നിയമനിര്‍മാണസഭകളില്‍ പോലും ക്രിമിനല്‍ ആക്ടുകള്‍ നടക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വധശ്രക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. എന്നാല്‍, തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം. സയീദിന്റെ മരുമകന് മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2009 ഏപ്രില്‍ 16-ന് ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭവം. എന്‍.സി.പി. നേതാവായ മുഹമ്മദ് ഫൈസല്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുള്‍ അമീര്‍, മൂന്നും നാലും പ്രതികളായ മുഹമ്മദ് ഹുസൈന് തങ്ങള്‍, മുഹമ്മദ് ബഷീര്‍ തങ്ങള്‍ എന്നിവരുടേയും തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി.
പത്തുവര്‍ഷം കഠിനതടവായിരുന്നു നാലുപേര്‍ക്കും വിധിച്ചിരുന്നത്. നേരത്തെ കുറ്റക്കാരനായി കണ്ടെത്തിയ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതും എം.പി. സ്ഥാനം അസാധുവാക്കിയതും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹൈക്കോടതിക്ക് പിഴവുപറ്റിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു.