മനാമ: ജനുവരി 28 ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്തവാളത്തിന്റെ (ബിഎഎ) പുതിയ പാസഞ്ചർ ടെർമിനലിലേക്ക് പ്രവർത്തനം മാറ്റാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും ബഹ്റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ചെയർമാനുമായ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് എയർപോർട്ട് സന്ദർശിച്ചു. എഞ്ചിനീയറിംഗ് കൺട്രോൾ സെന്റർ, എയർപോർട്ട് ഓപ്പറേഷൻ സെന്റർ, നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ, ബാഗേജ് ഓപ്പറേഷൻ സെന്റർ, ഫയർ കമാൻഡ് സെന്റർ എന്നിവിടങ്ങളിലെ നിർമ്മാണത്തിന്റെ ഉയർന്ന നിലവാരം അദ്ദേഹം വിലയിരുത്തി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ പാസഞ്ചർ ടെർമിനലിന്റെ ഈ വിഭാഗങ്ങളിലെ പ്രവർത്തനം. ഇത് വിമാനത്താവളത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും ആവശ്യങ്ങളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുകയും ചെയ്യും.
For Appointment Click: https://www.kimshealth.org/bahrain/muharraq/
പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന, ‘ബഹ്റൈനൈസേഷൻ’ എന്ന നയത്തിന്റെ ഭാഗമായി എയർപോർട്ടിലെ ബാഗേജ് ഹാൻഡിലിംഗ് ഡിപ്പാർട്ട്മെന്റ്, എയർപോർട്ട് ഓപ്പറേഷൻ സെന്റർ തുടങ്ങിയ ഉയർന്ന സുരക്ഷ ആവശ്യമായ മേഖലകളിലെല്ലാം സമർത്ഥരായ ബഹ്റൈൻ പൗരന്മാരെയാണ് നിയമിക്കുന്നത്. പുതിയ ടെർമിനലിന്റെ നൂതന ഉപകരണങ്ങളും ഐടി സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതിന് വിപുലമായ വൈദഗ്ദ്ധ്യം ആവശ്യമാണ്, കൂടാതെ ഈ പ്രത്യേക വിഭാഗങ്ങളിൽ പ്രവർത്തിക്കാൻ ബഹ്റൈൻ ടീം അംഗങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ഉയർന്ന പരിശീലനം നൽകിയിട്ടുണ്ട്. ബഹ്റൈൻ പൗരന്മാരുടെ കഴിവുകൾ വളർത്തിയെടുക്കാനും അവരുടെ മുഴുവൻ കഴിവുകളും കൈവരിക്കാൻ സഹായിക്കാനും ബിഎസി പ്രതിജ്ഞാബദ്ധമാണ്. നിലവിൽ, കമ്പനിയുടെ 86 ശതമാനം ജീവനക്കാരും പ്രാദേശിക തൊഴിൽ വിപണിയിൽ നിന്നാണ്.