മനാമ : കോവിഡ് വ്യാപനത്തെ തുടർന്ന് ബഹ്റൈനിലെ പള്ളികളിൽ എല്ലാ പ്രാർത്ഥനകളും മത പരിപാടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിന്റെ (എസ്സിഐഎ) മതപരമായ അഭിപ്രായത്തെ അടിസ്ഥാനമാക്കിയും , കോവിഡ് -19 നെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശകൾക്കനുസൃതമായുമാണ് നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻറ് മന്ത്രാലയം രണ്ടാഴ്ചത്തെ സസ്പെൻഷൻ പ്രഖ്യാപിച്ചത്.
സുന്നി, ജാഫേരി എൻഡോവ്മെൻറ് ഡയറക്ടറേറ്റുകളുമായി ഏകോപിപ്പിച്ച് വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തിന്റെ വെളിച്ചത്തിൽ പ്രായമായവരെ സംരക്ഷിക്കുകയെന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.