മനാമ: പരിസ്ഥിതി മലിനീകരണം നടത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു വർഷം തടവും 21,000 ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചു. പരിസ്ഥിതിക്ക് ആഘാതമേൽപിക്കുന്ന വസ്തു കടലിൽ തള്ളി പ്രകൃതി വിഭവങ്ങൾക്ക് ദോഷം വരുത്തിയതിനാണ് കേസെടുത്തിരുന്നത്. ബഹ്റൈൻ പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ടു പോയത്. മരക്കഷ്ണങ്ങളും വീട് പൊളിച്ച വേസ്റ്റുമാണ് കടലിൽ തള്ളിയത്. കൂടാതെ നൈലോൺ വസ്തുക്കളും പ്രതി കടൽ തീരത്ത് നിക്ഷേപിച്ചിരുന്നു.
Trending
- സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് Sr ലൂസി കുര്യന്
- കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം
- പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു
- ‘നിരോധിത സംഘടനയിൽനിന്ന് കെജ്രിവാൾ പണം കൈപ്പറ്റി’; NIA അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്. ഗവർണർ
- ബഹ്റൈനിൽ മലയാളി യുവതി മരണപ്പെട്ടു
- ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു