കൊച്ചി: കൊച്ചി ശാശ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരിക്കുകയും 46ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും നവകേരള സദസ്സിനിടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം കോഴിക്കോടാണുള്ളത്. ഉന്നത വിദ്യഭ്യാസ മന്ത്രി ആർ.ബിന്ദുവും വ്യവസായ മന്ത്രി പി.രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കുസാറ്റ് ക്യാമ്പസ് നിലനിൽക്കുന്ന കളമശ്ശേരി മന്ത്രി പി.രാജീവിന്റെ മണ്ഡലം കൂടിയാണ്.
തങ്ങളുടെ ഓഫീസുകൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ ഉടനടി നൽകിയിട്ടുണ്ടെന്ന് മന്ത്രിമാർ അറിയിച്ചു. സംഗീതനിശയ്ക്കിടെയാണ് കുസാറ്റിൽ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേരാണ് മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേറ്റതയാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോൾ തന്നെ നാലു പേരും മരിച്ചതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സംഭവത്തെതുടർന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാർ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവർക്കൊപ്പം മറ്റു മന്ത്രിമാരും ഇവർക്കൊപ്പമുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇന്ന് വൈകിട്ട് ഏഴോടെയാണ് അതിദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർ ഉൾപ്പെടെയുളഅള ആരോഗ്യ പ്രവർത്തകർ വിവിധ ആശുപത്രികളിൽ എത്തിച്ചേർന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേർന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി.
സ്വകാര്യ ആശുപത്രികൾക്കും സജ്ജമാകാൻ നിർദ്ദേശം നൽകി. മതിയായ കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകി.എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റിയിൽ തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. നാലുപേരെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് എറണാകുളം ജില്ല കലക്ടർ, പൊലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചുവെന്നും സ്ഥലത്തേക്ക് പോവുകയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേരാണ് മരിച്ചത്. രണ്ട് പേർ പെൺകുട്ടികളും രണ്ട് പേർ ആൺകുട്ടികളുമാണ്.
തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.