തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി യുവതിയെ നിര്‍ബന്ധിച്ച് വൃക്ക വില്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മിഷന് ഇടപെട്ട് യുവതിയെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. സംഭവം അറിഞ്ഞ് വനിത കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തട്ടിപ്പിനിരയായ സോഫിയയ്ക്ക് താമസ സൗകര്യം ഒരുക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം ഹാജരാക്കാന്‍ തൃക്കാക്കര പൊലീസിന് കമ്മിഷന് നിര്‍ദേശം നല്കി. കൂടെതാമസിക്കുകയായിരുന്ന മുഹമ്മദ് റെനീഷ് എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. എട്ട് ലക്ഷം രൂപയ്ക്ക് കിഡ്നി വില്‍ക്കുകയും സാമ്പത്തിക ഇടപാട് മുഹമ്മദ് റെനീഷും കിഡ്നി വാങ്ങിയയാളും തമ്മിലായിരുന്നുവെന്നും തുക അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്