തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24ലെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു. ഡിഎ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് ജീവനക്കാർക്ക് ഉപയോഗപ്രദമാക്കുക, വിലക്കയറ്റം തടയുക, സഹകരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ വകുപ്പ് ജീവനക്കാർ പണിമുടക്കുന്നത്. മൂന്നു വർഷമായി സർക്കാർ ജീവനക്കാർക്ക് അവകാശപ്പെട്ട യാതൊരു ആനുകൂല്യങ്ങളും ഇടതുപക്ഷ സർക്കാർ അനുവദിച്ചിട്ടില്ല. ഡിഎ അനുവദിച്ചിട്ട് മൂന്നു വർഷമായി. ലീവ് സറണ്ടർ നഷ്ടപ്പെട്ടു, മെഡിസെപ് പദ്ധതി പരാജയപ്പെട്ടു. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് പ്രകടനപത്രികയിൽ പറഞ്ഞ ഉറപ്പു പോലും പാലിക്കപ്പെട്ടില്ല. ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ എങ്ങനെ നീട്ടിക്കൊണ്ടുപോകാം എന്ന ഗവേഷണത്തിലാണ്. ഈ സാഹചര്യത്തിൽ പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത



