പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം. കാനം പിണറായി വിജയന്റെ അടിമയെപ്പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് എൽദോ എബ്രഹാമിനെ മർദ്ദിച്ചപ്പോൾ കാനം ന്യായീകരിച്ചെന്നും വിമർശനമുയർന്നു. സി.പി.എമ്മിനെയും നേതാക്കളെയും സംഘടനാ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.
പത്തനംതിട്ട സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന ചർച്ചയിലാണ് കാനം രാജേന്ദ്രൻ, ജില്ലയിൽ നിന്നുള്ള മന്ത്രി വീണാ ജോർജ്, കോന്നി എം.എൽ.എ കെ.യു.ജനീഷ് കുമാർ എന്നിവരെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. പിണറായി വിജയന്റെ അടിമയായാണ് കാനം പ്രവർത്തിക്കുന്നതെന്നാണ് പ്രധാന വിമർശനം. എൽദോ എബ്രഹാം എം.എൽ.എയായിരിക്കെ പൊലീസ് മർദ്ദിച്ചപ്പോൾ കാനം അതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തായിരുന്നെങ്കിൽ കാനം ഇത്തരത്തിൽ പ്രതികരിക്കുമായിരുന്നോ എന്നും പ്രതിനിധികൾ ചോദിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന് വകുപ്പിൽ നിയന്ത്രണമില്ല. കെ കെ ശൈലജയുടെ കാലത്ത് വകുപ്പിന് ഉണ്ടായിരുന്ന നല്ല പേര് അവകാശപ്പെടാൻ വകുപ്പിന് ഇപ്പൊൾ കഴിയില്ല. വീണാ ജോർജ് ഔദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും കോൾ എടുക്കാത്ത സാഹചര്യമാണെന്നും വിമർശനമുയർന്നു.
Trending
- നിതിന്റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
- തലമുറകളുടെ പ്രിയ ഗായിക ആശ ഭോസലെയ്ക്ക് എ.കെ.സി.സി. ബഹ്റൈന്റെ പ്രണാമം.
- ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവം
- അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി
- ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
- കുവൈത്തിലെ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലേ അന്തരിച്ചു

