മനാമ: നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിക്ക് ഹെൽത്ത് സെന്ററുകളെയും ആശുപത്രികളെയും വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഇന്റർനാഷനൽ ഹെൽത്ത് ക്വാളിറ്റി സർവിസസ് സൊസൈറ്റിയുടെ അംഗീകാരമാണ് ലഭിച്ചത്. രാജ്യത്ത് ആരോഗ്യ സേവന മേഖലയിൽ കൈവരിച്ച മുന്നേറ്റത്തിന്റെയും നേട്ടത്തിന്റെയും ഭാഗമാണ് അംഗീകാരമെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ജി.സി.സി രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമായി മാറുകയാണ് ബഹ്റൈൻ. സൗദി, ജോർഡൻ എന്നീ അറബ് രാജ്യങ്ങൾക്കാണ് നിലവിൽ അറബ് മേഖലയിൽ ഈ അംഗീകാരമുള്ളത്. ഉന്നത ഗുണനിലാരമുള്ളതും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സുരക്ഷിത ആരോഗ്യ സേവനമാണ് ബഹ്റൈനിൽ ലഭിക്കുന്നതെന്നും ജലാഹിമ പറഞ്ഞു.
Trending
- സുരക്ഷാ ഭീഷണി: ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; ചൈനയ്ക്ക് തിരിച്ചടി
- “നഷ്ടം വരാത്ത കച്ചവടം” – പ്രഭാഷണം ശ്രദ്ധേയമായി
- സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
- സി.പി.എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ – വി.ഡി. സതീശൻ
- രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ
- പ്രധാനമന്ത്രിക്കെതിരായ ഗൂഡാലോചന രാജ്യദ്രോഹ കുറ്റത്തിന് തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി
- 12 വര്‍ഷത്തിനുശേഷം നിമിഷപ്രിയയെ കണ്ട് അമ്മ; ഒപ്പം ഭക്ഷണം കഴിക്കാൻ ജയിലധികൃതര്‍ അവസരമൊരുക്കി
- കൊടുംചൂട്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ഗഡ്കരി കുഴഞ്ഞുവീണു