തൃശ്ശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’യുടെ ഹെഡ് ഓഫീസ് സീല്‍ചെയ്തു. തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസാണ് സീല്‍ചെയ്തത്. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. സാമ്പത്തിക തട്ടിപ്പില്‍ ഹൈറിച്ചിനെതിരേ ഇ.ഡി.യുടെ അന്വേഷണവും തുടരുകയാണ്.അതിനിടെ, ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഉടമകളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ച് പരിഗണിക്കും.സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം എന്തെന്ന് മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ബഡ്സ് ആക്ട് ബാധകമാകൂ. തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ വത്സന് എന്നയാള്‍ നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇ.ഡി. തങ്ങള്‍ക്ക് പിന്നാലെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ എഫ്.ഐ.ആര്. റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Trending
- വിമാനം പറക്കുന്നതിനിടെ കടലിൽ ചാടാൻ ആഗ്രഹിച്ച മലയാളി അറസ്റ്റിൽ
- കോഴിക്കോട് രോഗി ഡോക്ടറെ മർദിച്ചു, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം
- പത്ത് ഗ്യാരന്റിയുമായി കെജരിവാള്‍ – എഎപി വാഗ്ദാനങ്ങള്‍ നടപ്പാക്കി; ബിജെപി പരാജയപ്പെട്ടു
- ടൊവിനോ തോമസിനും ജോജു ജോർജിനുമെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ
- സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ലൈഫ് ലൈൻ ഉദ്ഘാടനം ചെയ്തു
- തീപിടിത്തത്തിൽ ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമടക്കം നാല് പേർ മരിച്ചു
- പാക്ടിൻറെ നൃത്ത സം ഗീ തോ ത്സവമായ ’ഭാവലയം – 2024’’ മേയ് 24ന്
- ‘സിപിഎമ്മിനോട് കൈ കൂപ്പി പറയുന്നു,സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുത്, ഞങ്ങള്‍ പ്രതിരോധിക്കും’- വി.ഡി. സതീശന്.