തൃശൂർ: ഗുരുവായൂർ കിഴക്കേ നടയിൽ സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെ 54 മീറ്റർ നീളത്തിൽ നടപ്പുരയും ക്ഷേത്ര മാതൃകയിൽ ഗോപുരവും നിർമ്മിക്കാനൊരുങ്ങുന്നു. മുൻ വശത്ത് ക്ഷേത്രമാതൃകയിലുള്ള ഗോപുരം ആഞ്ഞിലി മരവും ഉരുമ്പും ഉപയോഗിച്ച് വ്യാളി രൂപങ്ങളും മുഖപ്പുകളും ചാരുകാലുകളും നിർമ്മിക്കുന്നുണ്ട്.
നടപ്പുരയുടെ തൂണുകളിൽ സിമന്റിൽ ദശാവതാരം മുതലായ ശിൽപങ്ങളും സ്ഥാപിക്കും. ദേവസ്വം എഞ്ജീനിയർമാരായ അശോക് കുമാറിന്റെയും നാരായണനുണ്ണിയുടെയും മേൽനോട്ടത്തിൽ ശില്പി എളവള്ളി നന്ദനും പെരുവല്ലൂർ മണികണ്ഠനും കൂടിച്ചേർന്നാണ് നടപ്പുര നിർമ്മിക്കുന്നത്. നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. ‘വെൽത് ഐ ഗ്രൂപ്പ്’ ഉടമ വിഘ്നേഷ് വിജയകുമാറാണ് നടപ്പുര വഴിപാടായി സമർപ്പിക്കുന്നത്.