ഇസ്താംബൂള്‍: ആഴ്സണല്‍ മധ്യനിര താരവും മുൻ ജർമൻ സ്ട്രൈക്കറുമായ മെസൂദ് ഓസില്‍ തുര്‍ക്കി ക്ലബ്ബിലേക്ക് ചേക്കേറുന്നു. തുര്‍ക്കിയിലെ ഒന്നാം നമ്പര്‍ ടീമായ ഫെനര്ബെഷെയിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. ഓസിലിന്റെ ആഴ്സണലിലെ കരാര്‍ അവസാനിക്കാന്‍ ആറ് മാസം കൂടിയുണ്ട്. എന്നാല്‍ താരത്തെ ജനുവരിയില്‍ തന്നെ റിലീസ് ചെയ്യാന്‍ ആഴ്സണല്‍ തീരുമാനിച്ചിട്ടുണ്ട്. 32 കാരനായ ഓസില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആഴ്സണലിനായി കളിച്ചിട്ടില്ല. 2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് അന്നത്തെ റെക്കോഡ് തുകയ്ക്കാണ് ഓസിലിനെ ആഴ്സണല്‍ വാങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആഴ്സണലിനായി തകര്‍പ്പന്‍ പ്രകടനമാണ് ഓസില്‍ കാഴ്ചവച്ചത്. കഴിഞ്ഞ ലോകകപ്പിൽ ജർമനി ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായതിന് താരത്തെ ജർമ്മനിക്കാർ വംശീയ പരാമർശം നടത്തിയിരുന്നു.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

