ന്യൂ ഡൽഹി : ലോകവ്യാപകമായി ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം പ്രവര്‍ത്തനക്ഷമമായതിന് പിന്നാലെ ഫേസ്ബുക്കിന് അഞ്ചുശതമാനം ഓഹരി ഇടിവ് നേരിട്ടു. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത്.
തടസം നേരിട്ടതിന് പിന്നാലെയായിരുന്നു ഓഹരിയില്‍ 5.5 ശതമാനം ഇടിവ് വന്നത്. ഈ വര്‍ഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്. തടസം നേരിട്ട് ആറു മണിക്കൂറുകള്‍ക്ക് ശേഷമാണ് സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയത്.
വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയോ സ്വീകരിക്കുകയോ സാധിക്കുന്നില്ല. ഇന്‍സ്റ്റാഗ്രാം ‘ഫീഡ് റിഫ്രഷ് ചെയ്യാന്‍ കഴിയുന്നില്ല’ എന്ന സന്ദേശമാണ് കാണിക്കുന്നത്. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാന് സാധിക്കാത്ത അവസ്ഥയിലുമായിരുന്നു.
സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. എന്നാല്‍ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു


