തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ നടന്നത് കരുവന്നൂര്‍ മോഡല്‍ തട്ടിപ്പെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നിട്ടുണ്ട്. ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗന്, മകന് അഖില്‍ജിത്ത് എന്നിവര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഇ.ഡി. പറഞ്ഞു. ഇരുവരെയും ഇന്നലെ അര്‍ധരാത്രിയില്‍ അറസ്റ്റുചെയ്തിരുന്നു. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തല്‍. ആഴത്തിലുള്ള അന്വേഷണത്തിലേക്ക് ഇ.ഡി. കടക്കുന്നതോടെ തുക ഉയരാന്‍ സാധ്യതയുണ്ട്. ഉന്നത നേതാക്കളടക്കം വഴിവിട്ട വായ്പയ്ക്കായി ഇടപെട്ടു. വായ്പ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഭാസുരാംഗനും അഖില്‍ജിത്തിനും ഇതില്‍ നേരിട്ട് പങ്കുള്ളതായും ഇ.ഡി. വ്യക്തമാക്കുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷം വിശദമായി ചോദ്യം ചെയ്യും. മൂന്ന് പതിറ്റാണ്ടോളം കണ്ടല ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗന്. ഇദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ക്രമക്കേട് നടന്നതെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. നേരത്തേ 101 കോടി രൂപയുടെ തട്ടിപ്പെന്നായിരുന്നു ഇ.ഡി. വ്യക്തമാക്കിയിരുന്നത്.
Trending
- കസ്റ്റഡിയിലെടുത്തവരെ സിഐ കരിക്കു കൊണ്ടു മർദ്ദിച്ചതായി പരാതി
- നാളെ മുതല്‍ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ്; തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം
- ഇടുക്കിയില്‍ 600 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്
- പെരുമ്പാവൂരില്‍ 16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
- ‘റീഫണ്ടോ റീഷെഡ്യൂളോ തിരഞ്ഞെടുക്കാം’; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
- കുഴിനഖ ചികിത്സയ്ക്കായി ഒപി നിര്‍ത്തിവെച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി
- ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
- ബ്രത്ത് അനലൈസര്‍ പരിശോധന പേടിച്ച് ഡ്രൈവർമാർ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി