തിരുവനന്തപുരം: പേപ്പാറയിൽ മമീനാങ്കൽ സ്വദേശി മാധവനെ കയ്യും കാലും കെട്ടി കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു. സുഹൃത്തും, വീട്ടുടമയുമായ താജുദീൻ ഒളിവിലാണ്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ മുറിയുടെ ഒരു ഭാഗത്ത് കൈയ്യും കാലും കെട്ടികുഴിച്ചിട്ട നിലയിലാരുന്നു മൃതദേഹം. വീട്ടുടമ താജുദീൻ കാട്ടിലേയ്ക്ക് കടന്നതായാണ് സൂചന.
മുൻപ് ചാരയം വാറ്റിയതിൽ പലതവണ താജുദീൻ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട മാധവനും ക്രിമിനൽ കേസ് പ്രതിയാണ്. കഴിഞ്ഞയാഴ്ച സ്ത്രീയെ മർദിച്ച കേസിൽ പ്രതിയായ മാധവൻ താജുദീന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞതായാണ് സൂചന. മൂന്ന് ദിവസം മുൻപ് രാത്രി വീട്ടിൽ നിന്ന് ശബ്ദങ്ങൾ കേട്ടതായ് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.