ഉളിക്കല്‍ (കണ്ണൂര്‍): കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഉളിക്കലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാംപൊയില്‍ സ്വദേശി ആദൃശ്ശേരി ജോസാണ് മരിച്ചത്. ലത്തീന്‍ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടത്.ദേഹത്തു മുഴുവന്‍ പരിക്കുകളുണ്ട്. ഒരു കൈ അറ്റ നിലയിലാണ്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. ഇരിക്കൂര്‍ എം.എല്‍.എ. സജീവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ജോസിനെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ‘ആന വരുന്നുണ്ടെന്നും ഓടിക്കോ എന്നും നാട്ടുകാരനായ ഒരാള്‍ ജോസിനോട് വിളിച്ചുപറഞ്ഞിരുന്നു. അപ്പോള്‍ എല്ലാവരും കൂട്ടത്തോടെ ഓടി. അതിനിടയില്‍ ജോസിനെ ശ്രദ്ധിക്കാന്‍ വിട്ടുപോയി. അതിനുശേഷം ഇന്നാണിപ്പോള്‍ മൃതദേഹം കാണുന്നത്’- നാട്ടുകാരന് പറഞ്ഞു. പടക്കം പൊട്ടിച്ചതിനു പിന്നാലെ ആന പരിഭ്രാന്തനായി ഓടിയപ്പോഴായിരിക്കാം അപകടമെന്നാണ് കരുതുന്നത്. പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നും അതിനു പിന്നാലെയാണ് ജോസിനോട് ഓടാന്‍ പറഞ്ഞിരുന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. കര്‍ണാടക വനമേഖലയില്‍നിന്ന് 12 കിലോമീറ്ററോളം കിലോമീറ്റര്‍ അകലെയുള്ള ഉളിക്കല്‍ ടൗണില്‍ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത് പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും കടകളും സ്കൂളുകളും അടപ്പിക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറോളം ഉളിക്കലില്‍ നിലയുറപ്പിച്ച ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ ആനയെക്കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക്
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത

