ഉളിക്കല്‍ (കണ്ണൂര്‍): കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഉളിക്കലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാംപൊയില്‍ സ്വദേശി ആദൃശ്ശേരി ജോസാണ് മരിച്ചത്. ലത്തീന്‍ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടത്.ദേഹത്തു മുഴുവന്‍ പരിക്കുകളുണ്ട്. ഒരു കൈ അറ്റ നിലയിലാണ്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. ഇരിക്കൂര്‍ എം.എല്‍.എ. സജീവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ജോസിനെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ‘ആന വരുന്നുണ്ടെന്നും ഓടിക്കോ എന്നും നാട്ടുകാരനായ ഒരാള്‍ ജോസിനോട് വിളിച്ചുപറഞ്ഞിരുന്നു. അപ്പോള്‍ എല്ലാവരും കൂട്ടത്തോടെ ഓടി. അതിനിടയില്‍ ജോസിനെ ശ്രദ്ധിക്കാന്‍ വിട്ടുപോയി. അതിനുശേഷം ഇന്നാണിപ്പോള്‍ മൃതദേഹം കാണുന്നത്’- നാട്ടുകാരന് പറഞ്ഞു. പടക്കം പൊട്ടിച്ചതിനു പിന്നാലെ ആന പരിഭ്രാന്തനായി ഓടിയപ്പോഴായിരിക്കാം അപകടമെന്നാണ് കരുതുന്നത്. പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നും അതിനു പിന്നാലെയാണ് ജോസിനോട് ഓടാന്‍ പറഞ്ഞിരുന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. കര്‍ണാടക വനമേഖലയില്‍നിന്ന് 12 കിലോമീറ്ററോളം കിലോമീറ്റര്‍ അകലെയുള്ള ഉളിക്കല്‍ ടൗണില്‍ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത് പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും കടകളും സ്കൂളുകളും അടപ്പിക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറോളം ഉളിക്കലില്‍ നിലയുറപ്പിച്ച ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ ആനയെക്കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക്
Trending
- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി

