ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെംഗും മോസ്കോയില്‍ കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായാണ് ഇരു നേതാക്കളും മോസ്കോയിലെത്തിയത്. ഈ അവസരത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

ലഡാക്കിലെ സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്ന് ചൈന കൂടിക്കാഴ്ചയില്‍ ആരോപിച്ചു. ‘ചൈനയുടെ പ്രദേശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരവും, അഖണ്ഡതയും പ്രദേശങ്ങളും കാത്തു സൂക്ഷിക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജരാണ്. ഇരു രാജ്യങ്ങളും സംഭാഷങ്ങളിലൂടെയും കൂടിക്കാഴ്ചയിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും’ ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ചൈനീസ് വാദങ്ങളെ ഇന്ത്യ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈനയാണ് അനാവശ്യമായി പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന നിലപാട് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഈ രീതിയില്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇന്ത്യയുടെ പ്രദേശത്ത് നിന്ന് ചൈന പൂര്‍ണമായും പിന്നോട്ട് പോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കിലെ നിര്‍ണായക മേഖലകളായ പാംഗോംഗ് സോ, ഗല്‍വാന്‍ താഴ്വര, ഗോഗ്ര ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ കഴിഞ്ഞ നാല് മാസമായി ഇന്ത്യ-ചൈന സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ ശക്തമായ സൈനികവിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 29-30 ദിവസങ്ങളില്‍ ലഡാക്കിന്റെ വിവിധ മേഖലകളിലേക്ക് അതിക്രമിച്ച് കയറാനുള്ള ചൈനീസ് ശ്രമങ്ങളെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ചൈന മുന്നോട്ട് വന്നത്. നിലവില്‍ വിഷയത്തില്‍ സൈനിക തല ചര്‍ച്ചകളും നടക്കുന്നുണ്ട്. മേഖലയിലെ സുരക്ഷ വിന്യാസം വിലയിരുത്തുന്നതിനായി കരസേന മേധാവി എംഎം നരവനെയും ലഡാക്കില്‍ എത്തിയിരുന്നു

Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

