തിരുവനന്തപുരം : മതേതര ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് ഹിന്ദുത്വ വർഗീയവാദികളാൽ തകർക്കപ്പെട്ടു. അവിടം കേന്ദ്രമാക്കി പിന്നെയും വർഗീയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ കഴിയുമോയെന്ന് ഭരണനേതൃത്വത്തിന്റെ കാർമ്മികത്വത്തിൽ ശ്രമങ്ങൾ നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.പൗരത്വ ഭേദഗതി നിയനം നടപ്പാക്കുമെന്ന പ്രഖ്യാപനം നാം വീണ്ടും കേൾക്കുകയാണ്. പൗരസമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാൻ മാത്രം വഴിവയ്ക്കുന്നതാണ് പൗരത്വഭേദഗതി. കേരളത്തിൽ അത് നടപ്പാക്കില്ലെന്ന് നേരത്തെ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും അതേ നിലപാടിൽ മാറ്റമില്ല. പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അധികാരവും പൗരോഹിത്യവും കൂട്ടുചേർന്നാൽ ഉണ്ടായേക്കാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണെന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്. ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Trending
- ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി
- ഫോറടിച്ച് സെഞ്ച്വറി തികച്ച് കോഹ്ലി, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
- ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, സംഘടിപ്പിച്ചു
- കാട്ടാന ആക്രമണം; ദമ്പതിമാർക്ക് ദാരുണാന്ത്യം
- ബഹ്റൈനിൽ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയക്രമം: കിരീടാവകാശി സർക്കുലർ പുറപ്പെടുവിച്ചു
- ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്
- അമേരിക്കൻ കോൺഗ്രസ് പ്രതിനിധി സംഘം ബഹ്റൈനിലെ പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിച്ചു
- ബഹ്റൈൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ കോ- ഓർഡിനേറ്ററെ നിയമിച്ചു