- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: staradmin
പി.പി. ചെറിയാന്‍ ഹാരിസ്‌കൗണ്ടി: ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ആദ്യമായി ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനേറ്റ് ചെയ്യാത്ത 50 വയസ്സിനോടടുത്ത ഒരാളാണ് മരിച്ചതെന്ന് ഡിസംബര്‍ 20 തിങ്കളാഴ്ച വൈകീട്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡല്‍ഗൊ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചില കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കുവാന്‍ കൗണ്ടി നിര്‍ബന്ധിതമായിരിക്കയാണെന്നും ജഡ്ജി പറഞ്ഞു. കോവിഡ് വ്യാപകമാകുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് അലര്‍ട്ട് ലവല്‍ ഓറഞ്ചിലേക്ക് ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന ലവല്‍ റെഡിനു തൊട്ടു താഴെയാണ് ഓറഞ്ച്. ഹാരിസ് കൗണ്ടിയിലെ എല്ലാ റസ്‌റ്റോറന്റുകളും താല്‍ക്കാലികമായി അടച്ചിടുമെന്നും ജഡ്ജ് പറഞ്ഞു. ഹൂസ്റ്റണിലെ പല വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി തുടങ്ങി. ഒമിക്രോണ്‍ അതിവേഗമാണ് കൗണ്ടിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ വ്യാപന ശക്തി അതീവ ഗുരുതരമാണ്. മുമ്പുണ്ടായിരുന്ന ഒമിക്രോണ്‍ എണ്ണത്തില്‍ മൂന്നു ദിവസത്തിനകം രണ്ടും മൂന്നും ഇരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതേ സമയം ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പരിശോധിച്ച കേസ്സുകളില്‍…
മനാമ: ബഹ്‌റൈൻറെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചു അൽ സഫിർ ഹോട്ടലിന്റെ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ജുഫൈർ ബീച്ച് വൃത്തിയാക്കി. “നമ്മുടെ ബീച്ചുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും മുക്തമാക്കുക” എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം എന്ന് ഓപ്പറേഷൻ മാനേജർ രതീഷ് കുമാർ വ്യക്തമാക്കി.
ഫോമാ മെട്രോ റീജിയൻ മയൂഖം കിരീടധാരണ വേദിയിൽ അനധികൃതമായി കടന്നു വന്ന് വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു
ന്യൂയോർക്ക് : ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ഫോമാ മെട്രോ റീജിയൻ മയൂഖം പരിപാടിയുടെ വിജയികൾക്കുള്ള കിരീട ധാരണ വേദിയിൽ,ഫോമയുമായി ബന്ധമില്ലാത്ത ചിലർ അനധികൃതമായി കടന്നു വന്നു, അതിഥിയായ ജെയിംസ് ഇല്ലിക്കലിനെ അപമാനിക്കുന്നതിനും വേദി അലങ്കോലപ്പെടുത്താനും ശ്രമിച്ചതിൽ ഫോമാ നാഷണൽ കമ്മറ്റി ശക്തമായി പ്രതിക്ഷേധിച്ചു. 2019തിൽ റ്റാമ്പായിൽ വെച്ചു നടന്ന ജിമ്മി ജോർജ് വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കുവാനായി വന്നവരും ജെയിംസ് ഇല്ലിക്കലുമായി ഉള്ള വ്യക്തിപരമായ പ്രശ്നങ്ങൾ തീർക്കുന്നതിന് ഫോമയുടെ വേദി ഉപയോഗിച്ചത് അത്യന്തം ഗുരുതരമായ തെറ്റാണ്. വ്യക്തി വൈരാഗ്യങ്ങൾ തീർക്കുന്നതിനുള്ള വേദിയായി ഫോമയുടെ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും തടസ്സപ്പെടുത്താനുള്ള നടപടികളും പ്രവൃത്തികളും അനുചിതവും, സാംസ്കാരിക വിരുദ്ധവുമാണ്. ഫോമായുടെ വിവിധ റീജിയനുകളും സബ്‌കമ്മിറ്റികളും ശക്തമായ പ്രവർത്തങ്ങളിലൂടെ മുന്നേറുമ്പോൾ അത്തരം വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ശക്തമായ നിയമ നടപടികളിലൂടെ ഫോമാ പ്രതികരിക്കാൻ നിർബന്ധിതരാകും. അമേരിക്കൻ മലയാളികളുടെ വലിയ സംഘടനയായ ഫോമയെ സമൂഹ മാധ്യമത്തിൽ അവമതിക്കാനും, നിക്ഷിപ്ത താല്പര്യങ്ങൾക്കും വ്യക്തി വൈരാഗ്യം തീർക്കുന്നതിനും വേണ്ടി ഫോമാ…
റിപ്പോർട്ട് : റെനി കവലയിൽ ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവകലാശാല കമൻസ്‌മെന്റ് സെറിമണിയും ഗ്രാഡുവേഷൻ സെറിമണിയും സംഘടിപ്പിച്ചു. 5,000-ലധികം വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. https://youtu.be/u-k45LAq4bs രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ 5,124 മാസ്റ്റേഴ്സ് ,ബാച്ചിലർ ബിരുദങ്ങൾ നൽകി. യൂണിവേർസിറ്റി ഓഫ് ഹ്യൂസ്റ്റൺ 1927 ൽ ആണ് ആരംഭിച്ചത്, വിവിധ രാജ്യങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ഇവിടെ വിദ്യാഭ്യസം നേടുന്നു.
റിപ്പോർട്ട് : അജു വാരിക്കാട് ഹ്യുസ്റ്റൺ: 35 കാരനായ ഗബ്രിയേൽ ബോറിക് ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകാൻ ഒരുങ്ങുന്നു. ആരാണ് ഗബ്രിയേൽ ബോറിക്? ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ എന്ന സ്ഥലത്താണ് ബോറിക് ജനിച്ചതും വളർന്നതും. ഹൈസ്കൂളിൽ പഠിക്കുമ്പോൾതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഏർപ്പെട്ടു, 2011 ൽ ചിലി യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കിയില്ല, എങ്കിലും 2013-ൽ ചിലിയുടെ കോൺഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിക്കുകയും രണ്ട് തവണ ഡെപ്യൂട്ടി ആയി സേവനം പൂർത്തിയാക്കുകയും ചെയ്തു, ചിലിയുടെ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങൾക്ക് പുറത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസുകാരിൽ ഒരാളായി. മഗല്ലനെ പ്രതിനിധീകരിച്ച് സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇടതൂർന്ന് കറുത്ത മുടിയും വെട്ടിയ താടിയുമായി വിദ്യാർത്ഥി നേതാവായിരുന്ന കാലത്തെക്കാൾ വളരെ പോളിഷ്ഡ് ആണ് ഗബ്രിയേൽ ബോറിക് ഇന്ന്. ചിലിയിലെ ഇടത് പക്ഷത്തിന്റെ അറിയപ്പെടുന്ന മുഖമായിരുന്നിട്ടും ബോറിക്…
ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യറായ് ബച്ചന് ഇ.ഡി നോട്ടീസ്. 2016ല്‍ പുറത്തുവന്ന പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് നോട്ടീസെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇ.ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഇന്ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല. നികുതിവെട്ടിച്ച് കോടിക്കണക്കിന് രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുവിവരങ്ങളാണ് പാനമ രേഖകളില്‍ ഉള്ളത്.ഇന്ത്യയില്‍ നിന്നുള്ളവരുടെ പട്ടികയില്‍ ഐശ്വര്യറായും ഭര്‍തൃപിതാവും നടനുമായ അമിതാഭ് ബച്ചനും ഉള്‍പ്പെട്ടിരുന്നു.
മനാമ: ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻററിൻറെ എട്ടാം വാർഷികം ആഘോഷിച്ചു. പാർലമെൻറ് അംഗങ്ങളായ യൂസഫ് അൽ തവാദി, ഇബ്രാഹിം അൽ നൊഫെയി, വി.കെ.എൽ ഹോൾഡിങ്സ്-അൽ നമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ, ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ജീബൻ വർഗീസ് കുര്യൻ, ഗ്രൂപ്പ് ഡെവലൊപ്മെൻറ് ഹെഡ് പ്രസാദ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. https://youtu.be/PX-PEIuBx1I എട്ടു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം പേർക്ക് ആരോഗ്യസേവനം നൽകാൻ മെഡിക്കൽ സെൻററിന് സാധിച്ചതായും, സേവനത്തിൻറെ ഗുണനിലവാരമാണ് സ്ഥാപനത്തിൻറെ വിജയത്തിന് കാരണമെന്നും, ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും, മികച്ച ആരോഗ്യ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ മെഡിക്കൽ സെൻറററുകളും ക്ലിനിക്കുകളും തുടങ്ങുമെന്നും വർഗീസ് കുര്യൻ പറഞ്ഞു. സെഗയയിൽ 85 ബെഡ് സൗകര്യമുള്ള ഒരു ആശുപത്രിയും, ഹിദ്ദ്, സൽമാബാദ്, അൽബ എന്നിവിടങ്ങളിലായി അത്യാധുനിക സൗകര്യമുള്ള 3 മെഡിക്കൽ സെൻററുമാണ് വി.കെ.എൽ ഹോൾഡിങ്സ്-അൽ നമൽ ഗ്രൂപ്പിൻറെ കീഴിലുള്ളത്.
തിരുവനന്തപുരം: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം; നൂറ്റാണ്ടുകൾക്ക് മുൻപേ തിരുവിതാംകൂർ രാജകുംടുംബത്തിന് ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധമാണ് ഉള്ളതെന്ന് കവടിയാർ കൊട്ടാരത്തിലെ അംഗങ്ങൾ പറഞ്ഞു. ബാലരാമപുരം കൈത്തറിയെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും, മൂവി മേക്കറുമായ സഞ്ജന ജോൺ നിർമ്മിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി കൊട്ടാരത്തിൽ എത്തിയപ്പോഴാണ് രാജകുടുംബാഗങ്ങൾ തങ്ങളുടെ ബാലരാമപുരം കൈത്തറിയുടെ അനുഭവങ്ങൾ പങ്ക് വെച്ചത്. 1798-1810 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാൾ ബാലരാമവർമ്മയാണ് ബാലരാമപുരത്തെ നെയ്ത്തുകാർക്ക് കൊട്ടാരത്തിലേക്ക് വസ്ത്രങ്ങൾ നെയ്യുന്നതിന് വേണ്ടി പ്രത്യേകം തറികൾ എത്തിച്ചത്. പരിവട്ടത്തറി എന്ന് പേരുള്ള ഈ പ്രത്യേക തറികളിൽ നെയ്ത വസ്ത്രങ്ങളായിരുന്നു അന്ന് കൊട്ടാരത്തിൽ എത്തിച്ചിരുന്നത്. കൊട്ടാരത്തിലേക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളും അവിടെ നിന്നും നെയ്ത് എത്തിച്ചിരുന്നു. പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ബാലരാമപുരത്ത് നിന്നും കൊട്ടാരത്തിലേക്ക് ഇപ്പോഴും വസ്ത്രങ്ങൾ കൊണ്ട് വരുന്നുണ്ടെന്നും രാജകുടുംബാഗങ്ങളായ പൂയം തിരുനാൽ ഗൗരി പാർവ്വതി ഭായി, അശ്വതി തിരുനാൽ ഗൗരി ലക്ഷ്മി ഭായി, പൂരുട്ടാതി തിരുനാൽ മാർത്താണ്ഡ വർമ്മ,…
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്മണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് പിടിയിലായത്. ബിജെപി പശ്ചാത്തലമുള്ള ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രസാദാണ് കൊലയാളി സംഘത്തിന് വാഹനം സംഘടിപ്പിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ഇയാൾ വാടകയ്ക്ക് എടുത്ത കാറാണ് കൊലയാളി സംഘം ഉപയോഗിച്ചത്. തീർഥാടനയാത്രയ്ക്ക് എന്ന് പറഞ്ഞാണ് കാർ എടുത്തത്. വാഹനം കൊലയാളികൾക്ക് എത്തിച്ച് നൽകിയത് കൊച്ചുകുട്ടനാണ്. ഇവർക്ക് കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.